തൃശൂർ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി തങ്ങൾക്കനുകൂലമാണെങ് കിലും ഹൈന്ദവസംഘടനകളുമായി ഇനി നേർക്കുനേർ പോരാട്ടത്തിനില്ലെന്ന് സ്ത്രീസംഘടനക ൾ. വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെ യുവതികൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ് കിലും ചുരുക്കം പേർ മാത്രമാണ് ഇത്തവണ ദർശനത്തിനെത്തുകയെന്നാണ് വിവരം.
കഴിഞ്ഞ തവ ണ അയ്യപ്പ ദർശനം നടത്തിയവരും നടക്കാതെ തിരിച്ചുപോയ യുവതികളും തമിഴ്നാട്ടിൽ നിന്നു ള്ള മനിതി സംഘവുമടക്കം ആരും ഇത്തവണ സന്നിധാനത്തിലെത്താൻ സാധ്യതയില്ല. പൊലീസിെൻറ ഉ പദേശം കേട്ട് തിരിച്ചുപോകാനാണെങ്കിൽ പിന്നെയെന്തിന് ബുദ്ധിമുട്ടണമെന്നാണ് ഇവരുടെ ചോദ്യം. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തിദേശായി മാത്രമാണ് ശബരിമലയിലെത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചത്.
വളരെ പോസിറ്റീവായ സമീപനമാണ് സുപ്രീംകോടതി സ്വീകരിച്ചതെന്നും പുനഃപരിശോധന ഹരജിയെ അനുകൂലിച്ച ജഡ്ജിമാർ പോലും വിധി സ്റ്റേ ചെയ്തില്ല എന്നത് ശ്രദ്ധേയമാണെന്നും കഴിഞ്ഞ തവണ യുവതികളെ ശബരിമലയിലെത്താൻ സഹായിച്ച 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന ശ്രേയസ് കണാരൻ പറഞ്ഞു. ആന്ധ്രയിൽ നിന്നും ചില യുവതികൾ ക്ഷേത്രദർശനത്തിന് താൽപര്യമുണ്ടെന്നും സഹായം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തിൽ തീരുമാനമെടുക്കാനായി ഞായറാഴ്ച തൃശൂരിൽ യോഗം ചേരും.
കഴിഞ്ഞ തവണ ഏറെ കോളിളക്കമുണ്ടാക്കിയ തമിഴ്നാട്ടിലെ മനിതി സംഘം ഇത്തവണ ദർശനത്തിനെത്താനുള്ള സാധ്യതയും വിരളമാണ്. ഭക്തകളായ സ്ത്രീകളുടെ ഭാഗത്തുനിന്ന് സമ്മർദമുണ്ടെങ്കിൽ മാത്രമേ സന്നിധാനത്തിലെത്തുന്നതിനെക്കുറിച്ച് ചിന്തിക്കൂ എന്നാണ് അവരുടെ നിലപാട്.
ഏഴംഗ ഭരണഘടനാബെഞ്ചിെൻറ വിധി വരാൻ വർഷങ്ങൾ എടുക്കുമെന്നും ശബരിമലയിലെത്താൻ ധാരാളം സമയമുള്ളതിനാൽ തിടുക്കപ്പെട്ട് തീരുമാനമെടുത്ത് സംഘർഷമുണ്ടാക്കേണ്ടതില്ലെന്നുമാണ് കേരളത്തിലെ ഭൂരിപക്ഷം വനിതാസംഘടനകളുടേയും അഭിപ്രായം. കഴിഞ്ഞ തവണ അയ്യപ്പദർശനം നടത്തിയ കനകദുർഗ ഇപ്പോഴും പൊലീസ് സംരക്ഷണയിലാണ് ജീവിക്കുന്നത്.
ദർശനത്തിന് ശ്രമിച്ച പല സ്ത്രീകളും ഗുരുതര ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും സുപ്രീംകോടതി വിധി തങ്ങൾക്കനുകൂലമായതിനാൽ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങേണ്ടതില്ലെന്നും ലിംഗസമത്വത്തിനനുകൂലമായി സമൂഹം പാകപ്പെടുന്നതോടെ വിധി സ്വാഭാവികമായി നടപ്പാകുമെന്നും പ്രതീക്ഷിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.