കൊച്ചി: ശബരിമല നട അടച്ചശേഷം ദർശനത്തിനെത്തുന്ന ഭക്തരെ ശരംകുത്തിയിൽ തടയരുതെ ന്ന് ഹൈകോടതി. ഭക്തർക്ക് ബുദ്ധിമുട്ടുള്ള തരത്തിൽ സന്നിധാനത്തെ വാവര് നട, മഹാകാണ ിക്ക, താഴേ തിരുമുറ്റം എന്നിവിടങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡുകൾ പുനഃക്രമീകരിക്കണമെന്നും ജസ്റ്റിസുമാരായ പി.ആർ. രാമചന്ദ്ര മേനോൻ, എൻ. അനിൽകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ശബരിമല വിഷയത്തിൽ നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് നിർദേശം.
ശബരിമലയിലെ സ്ഥിതി സാധാരണ നിലയിലാകുന്നതിനനുസരിച്ച് ക്രമേണ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നത് സംബന്ധിച്ച് ഡി.ജി.പി ഉചിത നിർദേശം നൽകണമെന്ന് കോടതി നിർദേശിച്ചു. ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ല. ഇളവുകൾ കൊണ്ടുവന്നശേഷം ക്രമസമാധാന പ്രശ്നമുണ്ടായാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ തെറ്റില്ല. നിലക്കലിലെ പൊലീസ് ബാരക്കുകളിൽ എ.സി സ്ഥാപിക്കുന്നതും താൽക്കാലിക വൈദ്യുതി കണക്ഷൻ ഗാർഹിക കണക്ഷനാക്കി മാറ്റുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബിയും നിലക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം അപ്ഗ്രേഡ് ചെയ്യുന്നതും കാർഡിയോളജിസ്റ്റിനെ നിയമിക്കുന്നതും സംബന്ധിച്ച് ദേവസ്വം ബോർഡും നിലപാട് അറിയിക്കണം.
പമ്പ ത്രിവേണി ജങ്ഷന് തെക്കു ഭാഗത്തായി ബസ് വെയിറ്റിങ് ഷെഡ് നിർമിക്കുന്നതിലും ദേവസത്തിനോട് വിശദീകരണം തേടി. കാട്ടാനകളുടെയും പാമ്പുകളുടെയും ശല്യമൊഴിവാക്കാൻ എലിഫൻറ് സ്ക്വാഡ്, പാമ്പു പിടിത്തക്കാർ തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.