ശബരിമല: യുവതികളെത്തിയാൽ തടയാൻ ശബരിമലയിൽ ഇത്തവണ പ്രതിഷേധക്കാരില്ല. പകരം യ ുവതികളെ തടയാൻ പരിശോധന കർശനമാക്കി പൊലീസ്. തെരഞ്ഞെടുപ്പ് ആയതോടെയാണ് സമര ക്കാരുടെയും പൊലീസിെൻറയും നിലപാട് മാറിമറിഞ്ഞത്.
യുവതികൾ കയറിയാൽ അത് വൻ വി വാദമാക്കി വോട്ടർമാരിൽ ബി.ജെ.പിക്ക് അനുകൂല തരംഗമുണ്ടാക്കാമെന്ന തിരിച്ചറിവിലാ ണ് ആർ.എസ്.എസ് നേതൃത്വം തങ്ങളുടെ ആളുകളെ പിൻവലിച്ചത്. ഇൗ വിവാദം ഭയന്നുതന്നെയാണ് പൊലീസും കർശന പരിശോധനയുമായി നിലയുറപ്പിച്ചിരിക്കുന്നത്.
യുവതിയെന്ന് തോന്നുന്നവരെ നിലക്കലിൽ നിന്നുതന്നെ മടക്കി അയക്കുകയാണ്. പമ്പ ഗണപതി ക്ഷേത്രത്തിൽ യുവതികൾക്ക് എത്താമെങ്കിലും അതിനും അനുവദിക്കുന്നില്ല.
10 ദിവസത്തെ ഉത്സവത്തിനായി 11നാണ് നട തുറന്നത്. അന്നുമുതൽ ആർ.എസ്.എസിെൻറയും പൊലീസിെൻറയും നിലപാടുമാറ്റം പ്രകടമാണ്. ഇത്തവണ നട തുറന്നെങ്കിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ല. ഏതുവിധേനയും യുവതികളെ സന്നിധാനത്ത് എത്തിക്കുക എന്ന മണ്ഡലകാലെത്ത നയത്തിൽനിന്ന് പൊലീസ് പിന്തിരിഞ്ഞതിെൻറ സൂചനയാണിത്.
ഇപ്പോൾ നിലക്കൽ പാർക്കിങ് മൈതാനത്തേക്ക് പ്രവേശിക്കുന്ന കവാടത്തിൽ പൊലീസ് കെ.എസ്.ആർ.ടി.സി ബസുകളടക്കം വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നു. മൈതാനത്തും പൊലീസ് പരിശോധനയുണ്ട്.
വാഹനങ്ങൾക്കുള്ളിൽ കയറി യുവതികൾ ഇെല്ലന്ന് ഉറപ്പുവരുത്തുന്നു. അതുകഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വീണ്ടും വനിത പൊലീസ് സംഘം പരിശോധന നടത്തും.
പമ്പ-സന്നിധാനം പാത തുടങ്ങുന്നിടത്ത് മൂന്നുഭാഗങ്ങളിലാണ് പൊലീസ് നിലയുറപ്പിച്ചിട്ടുള്ളത്. സന്നിധാനത്ത് പതിനെട്ടാംപടിക്ക് താഴെയും പരിശോധനയുണ്ട്. ഒരുകാരണവശാലും യുവതികൾ സന്നിധാനത്തേക്ക് പോകരുെതന്ന കർശന നിർദേശമാണത്രെ ഉന്നതങ്ങളിൽനിന്ന് ലഭിച്ചിരിക്കുന്നത്.
നേരേത്ത പമ്പ-സന്നിധാനം പാതയിലും സന്നിധാനത്തും പ്രതിഷേധക്കാരുടെ സംഘം തമ്പടിച്ചിരുന്നു. രാത്രി നട അടക്കാറാകുേമ്പാൾ സമരക്കാർ സംഘടിച്ച് നാമജപം നടത്തുന്നതും പതിവായിരുന്നു. ഇപ്പോൾ പ്രദേശത്ത് സമരക്കാരെ ആരെയും കാണാനില്ല.
വ്യാഴാഴ്ച കുമ്മനം രാജശേഖരൻ ദർശനത്തിനെത്തിയിരുന്നു. മറ്റ് സംഘ്പരിവാർ നേതാക്കൾ ശബരിമലയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ജാമ്യവ്യവസ്ഥയിലെ വിലക്ക് നീങ്ങിയെങ്കിലും കെ. സുരേന്ദ്രനും എത്തിയിട്ടില്ല. ഏത് നേതാവ് എത്തിയാലും തടയേണ്ട എന്നാണ് പൊലീസ് നിലപാടെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.