തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ കെ.എസ് .ആർ.ടി.സിക്ക് 3.35 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഗതാഗതമന്ത്രി നിയമസഭയെ അറിയിച്ചു. 102 ബസുകള്‍ക്ക് നേരെ അക്രമമുണ്ടായി.
ഹൈകോടതി വിധിയെ തുടര്‍ന്ന് 3941 പേര്‍ക്ക് കണ്ടക്ടര്‍ തസ്തികയില്‍ നിയമന ഉത്തരവ് നല്കി. ഇതില്‍ 1509 പേര് വനിതകളാണ്. വനിതകളടക്കം 1421 പേര് ജോലിയില്‍ പ്രവേശിച്ചു. ഇതില്‍ 612 പേര് വനിതകളാണ്. രണ്ടരവര്‍ഷത്തിനുള്ളില്‍ 135 പേര്‍ക്ക് ആശ്രിതനിയമനം നല്കി. 118 പേരുടെ അപേക്ഷ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.