കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്ന് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ പേരിൽ മുൻ ഡി.ജ ി.പി സെൻകുമാർ അടക്കമുള്ള നേതാക്കളെ എല്ലാ കേസിലും പ്രതികളാക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. ജനുവരി രണ്ട്, മൂന് ന് തീയതികളിലായി നടന്ന ഹർത്താലിലെ അക്രമങ്ങളുടെ പേരിൽ 1097 കേസാണ് ആകെ രജിസ്റ്റർ ചെയ്തത്.
ഹിന്ദു ഐക്യവേദ ി നേതാവ് കെ.പി. ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍ കുമാര്‍, വൈസ് പ്രസിഡൻറുമാരായ കെ. എസ് രാധാകൃഷ്ണന്‍, ടി.പി. സെന്‍കുമാര്‍, പ്രസിഡൻറ് ഗോവിന്ദ് ഭരതന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എം.എൽ.എ, വി. മുരളീധരന്‍ എം.പി, ആർ.എസ്.എസ് പ്രാന്ത് ചാലക് പി.ഇ.ബി മേനോന്‍ എന്നിവരെ എല്ലാ കേസിലും പ്രതിയാക്കുമെന്ന് പൊലീസ് ആസ്ഥാനത്തെ എ.െഎ.ജി അശോക് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ചില കേസില്‍ ഇവരെ പ്രതിയാക്കി കോടതിയില്‍ റിപ്പോർട്ട് നൽകിയതായും മറ്റു കേസുകളില്‍ നടപടി പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.
ഹര്‍ത്താലില്‍ അക്രമമുണ്ടായാല്‍ ഉത്തരവാദികളായ നേതാക്കള്‍ 24 മണിക്കൂറിനകം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാവണമെന്നാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഹാജരായില്ലെങ്കില്‍ ഇവരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കണം. പൊതു -സ്വകാര്യ മേഖലയിലുണ്ടായ നഷ്ടം ഇവരില്‍നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കുകയും വേണം.
ഹര്‍ത്താലില്‍ ഇത്രയും നഷ്ടമുണ്ടായിട്ടും സംഘ്പരിവാര്‍ നേതാക്കളൊന്നും സ്റ്റേഷനില്‍ ഹാജരായില്ല. പൊലീസ് അന്വേഷണത്തില്‍ അക്രമസംഭവങ്ങളില്‍ ഇവരുടെ പങ്ക് വെളിപ്പെട്ടിട്ടുണ്ട്. ഇതുവരെ കണക്കൂ കൂട്ടിയ നഷ്ടം പ്രഥമവിവര റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. യഥാര്‍ഥ നഷ്ടം ശാസ്ത്രീയമായി കണക്കാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.