കൊച്ചി : ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ അഷ്ടാഭിഷേകത്തിന്റെ കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനോടാണ് ജസ്റ്റിസുമാരടങ്ങിയ ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തേടിയത്. മൂന്നാഴ്ചയ്ക്കകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് ഹാജരാക്കണം.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ വഴിപാട് ഇനത്തിൽ ലഭിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ഗുരുതരമായ ആരോപണത്തെത്തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഭക്തർ ഭക്തിപൂർവ്വം സമർപ്പിക്കുന്ന വഴിപാട് തുകയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ ദേവസ്വം ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.