തിരുവനന്തപുരം: ഇരുകാലിലും തുളച്ചുകയറുന്ന വേദനയിലും ആത്മവിശ്വാസമെന്ന വേദനസം ഹാരിയുടെ ചിറകിലേറി അവൾ പത്താം ക്ലാസ് കടമ്പ കടക്കാൻ എത്തി. പിതൃസഹോദരൻ സെയ്ഫുദ ്ദീെൻറ കൈകളിൽ അവൾ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിെൻറ പടികടന്നപ്പോൾ സമാശ്വ ാസത്തിെൻറ തണൽ വിരിച്ച് സഹപാഠികളും അധ്യാപകരും ചാരത്തണഞ്ഞു. രണ്ടു മാസം മുമ്പുണ്ടായ അപകടത്തിെൻറ വേദന അടക്കിപ്പിടിച്ചാണ് കോട്ടൺഹിൽ സ്കൂൾ വിദ്യാർഥിനി എസ്. വസീല എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ എത്തിയത്. ഇരുകാലുകളെയും തളർത്തിയ അപകടം ഒരു ദുഃസ്വപ്നം പോലെ മറന്ന് ആദ്യപരീക്ഷ എഴുതിയ അവളുടെ മുഖത്ത് ജീവിതം തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസം നിറഞ്ഞുകത്തി.
സ്കൂൾ വിട്ട് വഴുതക്കാടുനിന്ന് സ്വകാര്യ ബസിൽ കയറുന്നതിനിടെയായിരുന്നു അപകടം. ചവിട്ടുപടിയിൽ കാൽവെച്ചപ്പോഴേക്കും മുന്നോെട്ടടുത്ത ബസിെൻറ കുതിപ്പിൽ വസീല പുറത്തേക്ക് തെറിച്ചു. വീഴ്ചക്കിടെ പടിയിലെ കമ്പിയിൽ തൂങ്ങിയ വസീലയുടെ ഇരുകാലുകളും പിൻചക്രത്തിലടിക്കുകയായിരുന്നു. വലതുകാലിെൻറ തുടയെല്ല് പൊട്ടിമാറുകയും ഇടതുകാലെല്ല് പൊട്ടുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വലതുകാലിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. ഇടതുകാലിൽ പ്ലാസറ്ററുമിട്ടു. വേദന കൂട്ടായ കിടപ്പറയിൽ ജീവിതമോഹങ്ങൾ കരിഞ്ഞ അവൾക്ക് മുന്നിൽ ആത്മവിശ്വാസമായി അധ്യാപകരെത്തി.
പാഠഭാഗങ്ങളിൽ സംശയങ്ങൾ തീർത്തും വീട്ടിൽ പ്രത്യേകം ക്ലാസ് നൽകിയും വസീലയെ അവർ വീണ്ടും പരീക്ഷാചൂടിലെത്തിച്ചു. വേദന കുറക്കാൻ ഫിസിയോതെറപ്പിയും പരീക്ഷക്കുള്ള ഒരുക്കവുമായി ഒരു മാസത്തോളം. കൊച്ചുവേളി ബോട്ട് ക്ലബിന് സമീപം കരീം മൻസിലിൽ ശരീഫിെൻറയും ഷംലയുടെയും മൂന്ന് പെൺമക്കളിൽ രണ്ടാമത്തവളാണ് വസീല. മാതാപിതാക്കൾക്കും പിതൃസഹോദരൻ സെയ്ഫുദ്ദീനുമൊപ്പം കാറിലാണ് വസീല പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങാൻ ക്ലാസ് മുറിക്കരികിൽ സ്കൂൾ അധികൃതർ വീൽചെയറുമായെത്തി. ആദ്യദിവസത്തെ മലയാളം പരീക്ഷ എളുപ്പമായത് ആത്മവിശ്വാസം വർധിപ്പിച്ചെന്ന് വസീല തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോട്ടൺഹിൽ സ്കൂളിൽ തന്നെ ഹയർ സെക്കൻഡറി പഠനമാണ് വസീലയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.