റൂൾസ് ഒാഫ് ബിസിനസ് ഭേദഗതി: വിവരചോർച്ചയിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: വിവാദമായ റൂൾസ് ഒാഫ് ബിസിനസ് ഭേദഗതി രണ്ടാഴ്ചക്കകം മന്ത്രിസഭയിൽ സമർപ്പിക്കാൻ ഉപസമിതിക്ക് നിർദേശം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുപോയതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. തെറ്റായ വാർത്തകൾ വന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.

ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ,  ഭേദഗതി നിർദേശത്തെകുറിച്ച് മുഖ്യമന്ത്രി ചോദിച്ചപ്പോൾ കൂടുതൽ പരിശോധന വേണമെന്നായിരുന്നു ഉപസമിതി അധ്യക്ഷനായ മന്ത്രി എ.കെ. ബാലെൻറ മറുപടി. ചില അംഗങ്ങൾക്ക് ഭേദഗതി നിർദേശങ്ങളോട് വിയോജിപ്പുണ്ട്്.

ഇതെല്ലാം കണക്കിലെടുത്ത് നിർദേശങ്ങൾ വീണ്ടും പരിശോധിക്കണമെന്നും ബാലൻ പറഞ്ഞു. അധികം വൈകാൻ പാടില്ലെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാമെന്ന് ബാലൻ അറിയിച്ചു. വിയോജിപ്പുള്ളവരടക്കം മന്ത്രിമാർ പ്രതികരിച്ചില്ല. എതിർപ്പുകളെ തുടർന്ന് ഭേദഗതി തൽക്കാലം ഉണ്ടാകില്ലെന്ന സൂചന വെന്നങ്കിലും മുഖ്യമന്ത്രി ശക്തമായ നിലപാടിലാണെന്നാണ് വിവരം.

ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിക്കുന്നതാണ് റൂൾസ് ഒാഫ് ബിസിനസ് ഭേദഗതിയെന്ന ആക്ഷേപം ഉയർന്നിരുന്നു. 

Tags:    
News Summary - Rules of Business Amendment: chief minister dissatisfied with data leakage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.