കോഴിക്കോട്: മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ജോയൻറ് ആർ.ടി.ഒ മാരെ നിയമിക്കാനുള്ള നീ ക്കത്തിനെതിരെ മോേട്ടാർ വാഹന വകുപ്പിലെ ഭരണവിഭാഗം ജീവനക്കാർ സമരത്തിലേക്ക്.
സ ുപ്രീംകോടതി ശരിവെച്ച 1981ലെ സ്പെഷൽ റൂൾ ഭേദഗതിചെയ്ത് നിലവിലെ പ്രമോഷൻ അനുപാതം അട്ടിമറിക്കുന്നതിനെതിരെയാണ് മോേട്ടാൾ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ രംഗത്തുവന്നിരിക്കുന്നത്. അട്ടിമറിക്ക് പിന്നിൽ ഗതാഗത വകുപ്പിലെ ഉന്നതരുണ്ടെന്നാണ് ജീവനക്കാരുടെ ആക്ഷേപം. പുതിയ നീക്കത്തിന് പിന്നിൽ കോടികളുടെ കൈക്കൂലി ഇടപാടുണ്ടെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത സബ് ആർ.ടി.ഒ ഒാഫിസുകളിലെ ജോയൻറ് ആർ.ടി.ഒ തസ്തികകളിലേക്ക് ക്ലറിക്കൽ ജീവനക്കാരടങ്ങുന്ന ഭരണവിഭാഗത്തിൽനിന്നും വെഹിക്കിൾ ഇൻസ്പെക്ടർമാർ അടങ്ങുന്ന ഫീൽഡ് വിഭാഗത്തിൽ നിന്നു 2:1 എന്ന അനുപാതത്തിലാണ് പ്രമോഷൻ നിയമനം നടത്തിവരുന്നത്.
1981ലെ സ്പെഷൽ റൂൾ അനുസരിച്ചാണിത്. ഇൗ അനുപാതം മാറ്റിമറിക്കാൻ മുമ്പ് മൂന്നു തവണ ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ജീവനക്കാർ എതിർക്കുകയും കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്തതിെൻറ അടിസ്ഥാനത്തിൽ വിഫലമാവുകയായിരുന്നു. ഇൗ കീഴ്വഴക്കം ലംഘിച്ചാണ് ഉന്നതരുടെ സഹായത്തോടെ നിയമനങ്ങൾ നടത്താൻ വീണ്ടും നീക്കം നടക്കുന്നത്. ഇൗ വർഷം മാത്രം ഭരണവിഭാഗത്തിൽപ്പെട്ട 13 ജോയൻറ് ആർ.ടി.ഒമാർ റിട്ടയർ ചെയ്യുന്നുണ്ട്. ഭരണവിഭാഗത്തിന് അർഹമായ ഇൗ ഒഴിവുകളിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാനാണ് നീക്കം.
ഇതോടെ നിയമാനുസൃതം സ്ഥാനക്കയറ്റം ലഭിക്കേണ്ട സിനീയർ സൂപ്രണ്ടുമാർ, ഇവർ ജോയൻറ് ആർ.ടി.ഒമാരായാൽ തൽസ്ഥാനത്തേക്ക് സ്ഥാനക്കയറ്റത്തിന് അർഹരായ ജൂനിയർ സൂപ്രണ്ടുമാർ, ഇവർക്ക് കീഴിലുള്ള വിവിധ തസ്തികയിലെ ജീവനക്കാർ എന്നിവരടക്കം നിരവധി പേരുടെ പ്രമോഷൻ സാധ്യതയാണ് ഇല്ലാതാവുന്നത്. ഭരണവിഭാഗത്തിലെ ജീവനക്കാർക്ക് നിലവിലുള്ള നാമമാത്രമായ പ്രമോഷൻ സാധ്യത ഇല്ലാതാക്കുന്ന സ്പെഷൽ റൂൾ അട്ടിമറി ശ്രമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ജനുവരി 27, 28 തീയതികളിൽ സംസ്ഥാനത്തെ ആർ.ടി.ഒ ഒാഫിസുകളിലെ മുഴുവൻ ഭരണവിഭാഗം ജീവനക്കാരും പണിമുടക്കി സെക്രേട്ടറിയറ്റിന് മുന്നിൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കിൽ ഫെബ്രുവരി 15 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.