‘ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസ്’: മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനും സൽമക്കും വക്കീൽ നോട്ടിസ്

മലപ്പുറം: യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്: ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയിൽ സംസാരിച്ചതിന് വക്കീൽ നോട്ടിസ്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമക്കുമാണ് ആർ.എസ്.എസ് വക്കീൽ നോട്ടിസയച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 30നായിരുന്നു പരിപാടി.

മലപ്പുറം ആർ.എസ്.എസ് സഹ കാര്യവാഹക് കൃഷ്ണകുമാറാണ് നോട്ടിസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആർ.എസ്.എസാണെന്ന് പറഞ്ഞതിന് മാപ്പ് പറയണമെന്നാണ് വക്കീൽ നോട്ടിസിലെ ആവശ്യം. ഗാന്ധിയെ കൊന്നത് ആർ.എസ്.എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്‍ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ശരീരത്തെ കാര്‍ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആർ.എസ്.എസ് എന്നാണ് തമിഴ് എഴുത്തുകാരിയും ഡി.എം.കെ വക്താവുമായ സല്‍മ പരിപാടിയില്‍ പറഞ്ഞത്.

Tags:    
News Summary - RSS lawyer notice to Rahul mamkootathil and Salma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.