കാസർകോട്: മുൻ എം.പിയും പാഞ്ചജന്യം മാഗസിെൻറ എഡിറ്ററുമായിരുന്ന തരുൺ വിജയ് ആർ.എസ്.എസിെൻറ വീരവിദ്യാ അഭിയാൻ പദ്ധതിയുമായി കേന്ദ്ര സർവകലാശാലയിൽ. ആർ.എസ്.എസിെൻറ ചരിത്രത്തെയും നേതാക്കളെയും പുതിയ തലമുറയിലേക്ക് പകർത്തുന്നതിനും പട്ടാളവും ആർ.എസ്.എസും നിർവഹിക്കുന്ന ദൗത്യം ഒന്നാണെന്നും വരുത്താൻ സംഘ്പരിവാർ ഏൽപിച്ച ‘വീരവിദ്യാ അഭിയാൻ പദ്ധി’യുടെ ചുമതലക്കാരൻ തരുൺ വിജയിയെയാണ് കേന്ദ്ര സർവകലാശാലയിലെ ചടങ്ങിൽ ബുധനാഴ്ച മുഖ്യാതിഥിയായി പെങ്കടുപ്പിച്ചത്.
വൈസ് ചാൻസലർക്കുപോലും അറിയാത്ത വ്യക്തിയെ വീരജവാന്മാരുടെ ചിത്രം അനാച്ഛാദനം ചെയ്യാനാണ് സർവകലാശാലയിലെ ആർ.എസ്.എസ് ചുമതലയുള്ള നേതാക്കൾ കൊണ്ടുവന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്േദക്കർ പെങ്കടുത്ത കേന്ദ്ര സർവകലാശാല ബിരുദദാന ചടങ്ങിൽ അദ്ദേഹത്തെ കൊണ്ടിരുത്താൻ ശ്രമം നടന്നിരുന്നുവെങ്കിലും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും എന്ന ഉത്തരവാദപ്പെട്ടവരുടെ നിർേദശത്തെ തുടർന്ന് മാറ്റിനിർത്തി.
ശ്യാമപ്രസാദ് ഫൗണ്ടേഷൻ പ്രസിഡൻറായ തരുൺ, ഫൗണ്ടേഷെൻറ കീഴിലാണ് വീരവിദ്യാ അഭിയാൻ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ഹിന്ദുരാഷ്ട്രത്തിലേക്ക് നയിക്കുന്നതിനുവേണ്ടി പോരാടിയ ആർ.എസ്.എസ് നേതാക്കളെ പൊതുവത്കരിക്കുന്നതിന് കാമ്പസുകളിൽ പോസ്റ്റർ പ്രചാരണവും പ്രഭാഷണം നടത്തുകയുമാണ് വീരവിദ്യാ അഭിയാൻ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ചവരുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് പ്രചാരണം. പട്ടാളക്കാരെയും ആർ.എസ്.എസുകാരെയും ഒരേ ശ്രേണിയിലേക്ക് കൊണ്ടുവന്ന് ദേശസ്നേഹത്തെ നിർവചിക്കുകയാണ് വീരവിദ്യാ അഭിയാൻ. ഇതിെൻറ ഭാഗമായി കേന്ദ്ര സർവകലാശാലയിൽ പട്ടാളക്കാരുടെ ചിത്രം അനാച്ഛാദനം ചെയ്യാനാണ് തരുൺ വിജയ് എത്തിയത്. ചാൻസലർ വി.എൽ. ചോപ്ര, വൈസ് ചാൻസലർ ജി. ഗോപകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
ദക്ഷിണേന്ത്യക്കെതിരെ വർണവിവേചനം നടത്തിയ തരുൺ വിജയ്, അവർ കറുത്തിട്ടും ഇന്ത്യയിൽതന്നെ നിൽക്കുന്നില്ലേയെന്ന് ചോദിച്ചത് ഏറെ വിവാദമായിരുന്നു. പാഞ്ചജന്യത്തിെൻറ സർക്കുലേഷൻ വൻതോതിൽ വർധിപ്പിച്ച തരുണിെൻറ ബുദ്ധിപരമായ പദ്ധതിയാണ് വീരവിദ്യാ അഭിയാൻ. ദേശസ്നേഹത്തിന് ആർ.എസ്.എസ് നൽകുന്ന നിർവചനത്തെ കാമ്പസുകളിൽ പഠിപ്പിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.