തിരുവനന്തപുരം: ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് വ്യക്തികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളില്‍ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധനയിൽ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. പരിശോധനയിൽ പെടാത്തവർ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഒന്നാമത്തെ രോഗബാധിതൻ സഞ്ചരിച്ച സ്ഥലങ്ങൾ
- മാർച്ച് 11 -പുലർച്ചെ 2.35ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ഇറ്റലിയിൽനിന്ന് ദോഹ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. എയർപോർട്ടിലെ ഫോറിൻ എക്സ്ചേഞ്ചിലും എത്തി. മൂന്ന് മണിയോടെ ടാക്സിയിൽ വെള്ളനാടുള്ള വീട്ടിലേക്ക്.
- രാവിലെ 11 മണിക്ക് ആംബുലൻസിൽ നെടുമങ്ങാട്ടെ ആശുപത്രിയിൽ. ഉച്ചക്ക് 12.10ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ.
- 1.40ന് മെഡിക്കൽ കോളജിലെ സമുദ്ര മെഡിക്കൽസിൽ എത്തി. 1.50ന് മെഡിക്കൽ കോളജിന് സമീപത്തെ ജ്യൂസ് കടയിൽ.
- രണ്ട് മണിക്ക് ഓട്ടോയിൽ വെള്ളനാടേക്ക്. 2.45ന് പേരൂർക്കടയിലെ ഭാരത് പെട്രോളിയം പമ്പിൽ കയറി.
- മാർച്ച് 12ന് ഉച്ചക്ക് 1.30ന് ആംബുലൻസിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്.
രണ്ടാമത്തെ രോഗബാധിതൻ സഞ്ചരിച്ച സ്ഥലങ്ങൾ
- മാർച്ച് 10ന് പുലർച്ചെ അഞ്ചിന് ലണ്ടനിൽ നിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ. 5.45ന് സ്വന്തം കാറിൽ പേട്ട കൈതമുക്കിലെ ആർടെക് സ്ക്വയർ ഫ്ലാറ്റിലേക്ക്.
- മാർച്ച് 11ന് രാവിലെ എട്ടിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ. തുടർന്ന് ഒ.പി ടിക്കറ്റ് കൗണ്ടറിലും കാത്തിരിപ്പ് മേഖലയിലും നടന്നെത്തി. കോവിഡ് 19 കാത്തിരിപ്പ് മേഖലയിലുമെത്തി. പിന്നീട് ഐസൊലേഷൻ വാർഡിലേക്ക്.
- 10.30ന് ജനറൽ ആശുപത്രിയിലെ പ്രധാന ഗേറ്റിൽ നിന്ന് ഓട്ടോയിൽ വഞ്ചിയൂർ വഴി കൈതമുക്കിലെ സഹകരണ ബാങ്കിന് മുൻവശത്തെ രണ്ട് കടകളിൽ. തുടർന്ന് ആർടെക് സ്ക്വയർ സെക്യൂരിറ്റി പോയിന്‍റിൽ. 10.45ന് ആർടെക് സ്ക്വയറിലെ 1ബി ഫ്ലാറ്റിൽ.
- മാർച്ച് 13ന് വൈകീട്ട് നാലിന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.