കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ കുഴിയടക്കലിൽ കരാർ കമ്പനിക്ക് വീഴ്ച. പാതയിൽ 40 സ്ഥലങ്ങളിൽ കുഴിയടച്ചതിൽ വീഴ്ചസംഭവിച്ചുവെന്നാണ് റിപ്പോർട്ട്. ഈ സ്ഥലങ്ങളും വീണ്ടും കുഴിയടക്കണമെന്ന് ദേശീയപാത അതോറിറ്റി കരാർ കമ്പനിക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച റിപ്പോർട്ട് തൃശൂർ കലക്ടർ ഹൈകോടതിയിൽ സമർപ്പിച്ചു.
കരാർ കമ്പനിയുടെ കൈവശം റോഡിൽ അറ്റകുറ്റപണി നടത്താൻ ആവശ്യത്തിന് യന്ത്രങ്ങളുണ്ടായിരുന്നില്ലെന്നും വീഴ്ചപ്പറ്റിയെന്നുമാണ് കലക്ടറുടെ റിപ്പോർട്ട്. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ കുഴികൾ അശാസ്ത്രീയമായി അടക്കുന്നതിൽ അടിയന്തരമായി ഹൈകോടതി ഇടപെട്ടിരുന്നു. ദേശീയപാതയിലെ കുഴികളിൽ പാക്കറ്റിലാക്കിയ ടാർ മിക്സിട്ട് കൈക്കോട്ട് ഉപയോഗിച്ച് ഉറപ്പിക്കുകയാണെന്ന മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിലാണ് അവധി ദിവസമായിരുന്നിട്ടും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടപെടലുണ്ടായത്.
കുഴികളടക്കുന്ന നടപടികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം, തൃശൂർ ജില്ല കലക്ടർമാർക്ക് കോടതി അടിയന്തര നിർദേശം നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.