കുട്ടനാട്: എടത്വായില്‍ വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ ദാരുണ അന്ത്യത്തിന് മാലിന്യവും വെള്ളക്കെട്ടും വിനയായി. തലവടി നടുവിലേമുറി തണ്ണൂവേലില്‍ സുനിലിെൻറയും അര്‍ച്ചനയുടെയും മക്കളായ മിഥുന് എം. പണിക്കരുടെയും (22), നിമല്‍ എം. പണിക്കരുടെയും (15) മരണത്തിനാണ് അറവ് മാലിന്യവും വെള്ളക്കെട്ടും വിനയായത്. അറവ് മാലിന്യങ്ങള്‍ നിത്യേന തള്ളുന്ന വെള്ളക്കെട്ടില്‍ കാര്‍ താഴ്ന്നതാണ് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടത്.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ കൈതമുക്ക് ജങ്ഷനിലാണ് അപകടം നടന്നത്. അമ്പലപ്പുഴയിലുള്ള ബന്ധുവീട്ടില്‍നിന്ന് തലവടിയിലേക്ക് സഞ്ചരിച്ചിരുന്ന ഇവരുടെ കാര്‍ കൈതമുക്ക് ജങ്ഷന് സമീപം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ ഓടിയെത്തി കാറില്‍നിന്ന് ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കൂടുതല്‍ നാട്ടുകാരെത്തി കാര്‍ കയറുകൊണ്ട് കെട്ടി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടിയതിനാല്‍ ഈ ശ്രമവും പരാജയപ്പെട്ടു. അറവ് മാലിന്യങ്ങള്‍ തള്ളുന്ന വെള്ളക്കെട്ടിലെ ചെളിയില്‍ പൂണ്ടുപോയതാണ് സഹോദരങ്ങളുടെ ജീവന് രക്ഷിക്കാന്‍ വിനയായത്. എടത്വ പൊലീസും തകഴിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് എക്സ്കവേറ്റർ ഉപയോഗിച്ച് കരക്കെത്തിച്ച കാറിെൻറ മുകള്‍ ഭാഗം വെട്ടിപ്പൊളിച്ചണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.
റോഡിലും അപകടം നടന്ന സ്ഥലത്തും ചാക്കുകണക്കിന് കോഴി വേസ്റ്റ് കിടന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടതായി നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. റോഡില്‍ നിരന്ന മാലിന്യം കഴുകിക്കളഞ്ഞും കാറിടിച്ച മരത്തിെൻറ കമ്പുകള്‍ വെട്ടിമാറ്റിയുമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സി.ഐ എസ്. ദ്വിജേഷ്, എസ്.ഐ സിസില്‍ ക്രിസ്ത്യന്‍ രാജ്, ഫയര്‍ഫോഴ്സ് ഓഫിസര്‍ വി.എ. സാബു എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.