ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല, പ്രതികാരം തന്‍റെ രീതിയല്ല- ഉമ്മൻചാണ്ടി

ആലപ്പുഴ: സോളാർ കേസിലെ മുഖ്യപ്രതി കെ. ബി ഗണേഷ് കുമാർ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സത്യം പുറത്തുവരുമെന്നും അത് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം വന്നപ്പോള്‍ ദുഃഖിച്ചില്ല, ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്‍റെ രീതിയല്ല.-ഉമ്മൻ ചാണ്ടി പറഞ്ഞു.

സോളാർ കേസിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാർ കേസിന്‍റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സർക്കാർ ആലോചിക്കണം. താൻ അന്വേഷണം ആവശ്യപ്പെടില്ല.  സത്യം എന്നായാലും പുറത്ത് വരും. താൻ ഒരു ദൈവ വിശ്വാസിയാണ്.

സോളാർ കേസിന് പിന്നിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയാണെന്ന് ബന്ധുവും വിശ്വസ്തനുമായ ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു. പീഡന കേസുകളിൽ ഇര മൊഴി നൽകിയത് ഗണേഷിൻെറ നിർദേശപ്രകാരമായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

പത്താനപുരത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ശരണ്യ മനോജ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.