തിരുവനന്തപുരം: ജൂൺ ഒമ്പത് മുതൽ റസ്റ്റാറൻറുകളിൽ ആളുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഹോം ഡെലിവറിക്ക് പോകുന്ന ജീവനക്കാരുടെ താപ പരിശോധന നടത്തണം. റസ്റ്റാറൻറുകളിലും ഷോപ്പിങ് മാളുകളിലെ ഫുഡ് കോർട്ടുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ബുഫെക്ക് സാമൂഹികഅകലം പാലിക്കണം.
തുണി നാപ്കിനുകൾക്കു പകരം പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം. ഭക്ഷണം വിളമ്പുന്നവർ മാസ്ക്കും കൈയുറയും ധരിക്കണം. ഡിജിറ്റൽ മോഡിലൂടെ പണം സ്വീകരിക്കൽ േപ്രാത്സാഹിപ്പിക്കണം. മാളുകൾക്കുള്ളിലെ സിനിമാ ഹാളുകൾ അടച്ചിടണം. കുട്ടികളുടെ കളിസ്ഥലങ്ങളും ഗെയിം ആർക്കേഡുകളും തുറക്കരുത്. മാളുകളിൽ ഒരുസമയം പരമാവധി എത്താവുന്നവരുടെ എണ്ണം നിശ്ചയിക്കും. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ, ചായക്കടകൾ, ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ വിളമ്പുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.