തിരുവനന്തപുരം: പ്രളയദുരന്തശേഷമുണ്ടായ പകർച്ചവ്യാധി ഭീഷണിക്കിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ എലിപ്പനി ബാധിച്ചും എലിപ്പനി ലക്ഷണങ്ങളുമായും സംസ്ഥാനത്ത് 48 പേർ മരിച്ചു. ഞായറാഴ്ച എലിപ്പനി ബാധിച്ച് തൃശൂർ, പൂക്കോട് സ്വദേശി ഗോപി (74) മരിച്ചതും ഇതിൽപെടും. ഇതോടെ ഇൗ വർഷം എലിപ്പനി ബാധിച്ചും എലിപ്പനി ലക്ഷണങ്ങളോടെയും മരിച്ചവരുടെ എണ്ണം 145 ആയി.
പാലക്കാട്, പേരുവെമ്പ് സ്വദേശി കൃഷ്ണൻ (56) പനി ബാധിച്ച് തിങ്കളാഴ്ച മരിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 26 പേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. ആറുപേർക്ക് ഡെങ്കിപ്പനിയും കണ്ടെത്തി.
മലപ്പുറത്ത് ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് നാലുപേർക്കും ആലപ്പുഴ അഞ്ചുപേർക്കും പാലക്കാട്ട് ഒരാൾക്കും എറണാകുളത്ത് നാലുപേർക്കും തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ആറുപേർക്ക് വീതവുമാണ് തിങ്കളാഴ്ച എലിപ്പനി കണ്ടെത്തിയത്.
51 പേർ എലിപ്പനി ലക്ഷണങ്ങളുമായും ചികിത്സതേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ടുപേർക്കും കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും മലപ്പുറത്ത് രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.