താമരശ്ശേരി: യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ഈങ്ങാപ്പുഴ പുലിയന്‍ പാടം െഷഫീഖ് (35), ഇയാളുടെ ബന്ധു ഷാഫി (33) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാം പ്രതിയെ കൂടി കേസില്‍ ഇനി പിടികിട്ടാനുണ്ട്. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് വയനാട്ടില്‍ നിന്നെത്തി കുടുക്കിലുമ്മാരത്ത് വാടകക്ക് താമസിച്ചിരുന്ന 25കാരിയാണ് ജനുവരി അഞ്ചുമുതല്‍ പല ദിവസങ്ങളിലായി പീഡനത്തിനിരയായത്.
വിവാഹ വാഗ്ദാനം നല്കി വാടക വീട്ടില്‍ ഷഫീഖാണ് ആദ്യമായി യുവതിയെ പീഡിപ്പിച്ചത്. ഈ ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞാണ് രണ്ടാം പ്രതി യുവതിയെ ചൂഷണം ചെയ്തത്. കുടുക്കിലുമ്മാരത്തെയും ഈങ്ങാപ്പുഴയിലെയും വാടക വീട്ടിലും താമരശ്ശേരിയിലെ ഒരു ലോഡ്ജിലുമാണ് യുവതി പീഡനത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.