തൃശൂർ: 12കാരിയായ മകളെ ബലാല്‍സംഗം ചെയ്ത പിതാവിനെ 12 വര്‍ഷം തടവിനും 35,000 രൂപ പിഴയടക്കാനും തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. പിഴ അടക്കാത്ത പക്ഷം 15 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ അത് ഇരയുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണമെന്നും കോടതി വിധിച്ചു.
ഇരക്ക് ക്രിമിനല്‍ നടപടി നിയമ പ്രകാരം നഷ്്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി. 2011 ഡിസംബര്‍ 18ന് നടന്ന സംഭവത്തിൽ കുട്ടിയുടെ മാതാവിെൻറ പരാതിപ്രകാരം പുതുക്കാട് സി.ഐ ആയിരുന്ന പി.എസ്. സുരേഷാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.