കാസര്‍കോട്: ആറര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വയോധികനെ കോടതി പത്ത് വര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിറിന് സമീപം താമസിക്കുന്ന എച്ച്.വി. രവീന്ദ്രന് എന്ന സ്വാമിയപ്പയെയാണ് (63) ജില്ല അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ പ്രതി രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. രവീന്ദ്രനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2016 മേയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പോക്സോ നിയമപ്രകാരമാണ് രവീന്ദ്രനെതിരെ കേസെടുത്തിരുന്നത്.
അന്നത്തെ ഹോസ്ദുര്‍ഗ് സി.ഐ യു. പ്രേമനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 16 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളാണ് പരിശോധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.