കൊച്ചി: രമ്യ ഹരിദാസ് ഇത്തവണ കേരളത്തിൽനിന്നുള്ള ഏക വനിത എം.പിയും രണ്ടാമത്തെ ദലിത് വ നിതയും മാത്രമല്ല, കോൺഗ്രസ് പാർട്ടിക്ക് 28 വർഷത്തിനുശേഷം സംസ്ഥാനത്ത് കിട്ടിയ വനിത എം .പി കൂടിയാണ്.
വർഷങ്ങൾക്കുമുമ്പ് രണ്ടുതവണ പാർലമെൻറിലെത്തിയ സാവിത്രി ലക്ഷ്മണനാണ് ഇവരുടെ മുൻഗാമി. 1989ൽ സി.പി.എമ്മിലെ സി.ഒ. പൗലോസിെനയും 1991ൽ എ.പി. കുര്യനെയും തോൽപിച്ചാണ് അവർ ചരിത്രവനിതയായത്. 2008ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ചാലക്കുടി മണ്ഡലമായി മാറിയ മുകുന്ദപുരമായിരുന്നു സാവിത്രിയുടെ തട്ടകം.
ഇവർക്കുശേഷം കോൺഗ്രസിലെ വനിതനേതാക്കൾ പലരും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയമായിരുന്നു വിധി. 1996ൽ അന്നത്തെ ഒറ്റപ്പാലം മണ്ഡലത്തിൽ സി.പി.എമ്മിലെ എസ്. അജയകുമാറിനെതിരെ പോരാടിയ കെ.കെ. വിജയലക്ഷ്മി, 1999ലെയും 2004ലെയും തെരഞ്ഞെടുപ്പിൽ എം.ടി. പത്മ (പാലക്കാട്, വടകര), 2004ൽ കെ.എ. തുളസി (ഒറ്റപ്പാലം), പത്മജ വേണുഗോപാൽ (മുകുന്ദപുരം), 2009ൽ കാസർകോട്ട് മത്സരിച്ച ഷാഹിദ കമാൽ, 2014ൽ അഡ്വ. ബിന്ദു കൃഷ്ണ(ആറ്റിങ്ങൽ), ഷീബ (ആലത്തൂർ) എന്നിവരായിരുന്നു കോൺഗ്രസിനുവേണ്ടി മത്സരിച്ച് തോറ്റത്.
രമ്യയുടെ മിന്നുംവിജയത്തോടെ സ്ത്രീകളെ, പ്രത്യേകിച്ച് യുവതികളെ കൂടുതലായി കോൺഗ്രസിലേക്ക് ആകർഷിക്കാമെന്ന വിലയിരുത്തലിലാണ് പാർട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.