തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറിൽ കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ കളവ് മുതൽ ഉപേക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊണ്ടിമുതലും ദൃസാക്ഷിയും സിനിമയിലെ കള്ളേൻറതിന് സമാനമാണ് സർക്കാർ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിൻക്ലർ കരാറിൽ സർക്കാർ മലക്കം മറിഞ്ഞു. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞതായും ചെന്നിത്തല അവകാശപ്പെട്ടു. ഡാറ്റ അനാലിസിസ് സ്പ്രിൻക്ലറിൽ നിന്ന് സി-ഡിറ്റിലെത്തിയത് പ്രധാന നേട്ടമാണ്. കരാറിൽ നിന്ന് സി-ഡിറ്റിനേയും ഐ.ടി മിഷനേയും മാറ്റി നിർത്തിയിരിക്കുകയായിരുന്നു. നിയമവകുപ്പും കരാറിനെ കുറിച്ച് അറിഞ്ഞിരുന്നില്ല. മന്ത്രിസഭയോ എൽ.ഡി.എഫോ കരാറിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കരാറുമായി മുന്നോട്ട് പോയിരുന്നെങ്കിൽ മലയാളികളുടെ ആരോഗ്യവിവരങ്ങൾ സ്പ്രിൻക്ലറിെൻറ കൈയിലായേനെ. ഇത് തെരഞ്ഞെടുപ്പുകൾക്കായി ഉപയോഗിക്കപ്പെടുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.