തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അറബിക്കടലില്‍ എറിയണമെന്ന് പ്രതിപ ക്ഷനേതാവ് രമേശ് ചെന്നിത്തല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യ പ്പെട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തിയ നിയമസഭാമാര്‍ച്ച് ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. ഇടത് അധ്യാപക സംഘടനകള്‍ തയാറാക്കിയ തട്ടിപ്പ് റിപ്പോര്‍ട്ടാണ് ഖാദർ കമ്മിറ്റി റിേപ്പാർട്ട് എന്ന പേരിൽ അടിച്ചേല്പിക്കാന് ശ്രമിക്കുന്നത്. ഇത് കേരളത്തില്‍ നടക്കില്ല. റിപ്പോര്‍ട്ടിെൻറ ഒന്നാംഭാഗം മാത്രമാണ് പുറത്തുവന്നത്. അതില്‍ വിദ്യാഭ്യാസമേഖലയുടെ ലയനത്തെക്കുറിച്ച് പറയുന്നില്ല. അത് പറയുന്ന രണ്ടാംഭാഗം പുറത്തുവന്നിട്ടില്ല.
അതിനുമുമ്പ് അമിതാവേശത്തിലാണ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ പറഞ്ഞു.
നൂറുകണക്കിന് അധ്യാപകർ മാർച്ചിൽ അണിനിരന്നു. എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, ടി.വി. ഇബ്രാഹിം, റോജി എം. ജോണ്‍, നേതാക്കളായ സനല്‍കുമാർ, സത്യപാലന്, വിദ്യാഭ്യാസ സംരക്ഷണ സമിതി സെക്രട്ടറി എം. ഷാജര്‍ഖാന്‍, എം. സലാഹുദ്ദീൻ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണസമിതി ഭാരവാഹികളായ ഡോ. ജി.വി. ഹരി, വി.കെ. അജിത്കുമാര്‍, എ.കെ. സൈനുദ്ദീന്‍, കെ.ടി. അബ്ദുൽ ലത്തീഫ്, എസ്. മനോജ്, എ.വി. ഇന്ദുലാല്‍, ആര്. അരുണ്‍കുമാര്‍, ജി. പ്രദീപ് കുമാര്‍, ജോഷി ആൻറണി, എന്‍.കെ. ബെന്നി, ഇബ്രാഹിം മുത്തൂര്‍, സാബുജി വര്‍ഗീസ്, നോയല്‍ മാത്യൂസ്, മോഹന്‍രാജ്, കെ. വിമലന്, എ.എം. ജാഫര്‍ഖാന്‍, ബോസ്മോന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നൽകി. മാനവീയം വീഥിയിൽനിന്ന് തുടങ്ങിയ മാർച്ച് ടി.വി. ഇബ്രാഹിം എം.എൽ.എ ഫ്ലാഗ് ഒാഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.