മലപ്പുറം: മാധ്യമങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം ഏകാധിപത്യത്തിെൻറ തുടക്കമാണെന്നും ഇത് ഭരണാധികാരികൾക്ക് ചേർന്നതല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളെ ചൊൽപ്പടിക്ക് നിർത്താനാണ് ഭരണാധികാരികളുടെ ശ്രമം. കടക്കുപുറത്ത് എന്നതുപോലെയുള്ള ധാർഷ്ട്യം ജനനേതാക്കൾക്ക് നല്ലതല്ല. പ്രധാനമന്ത്രി മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടുന്നതുപോലെ കേരളത്തിൽ പിണറായി വിജയനും പ്രവർത്തിക്കുകയാണ്. മോദി പാർലമെൻറിൽ എത്താറില്ല. മാധ്യമങ്ങളെയും അകറ്റിനിർത്തുന്നു.
18 മാസമായി കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. മന്ത്രിസഭ തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നില്ല.
വേണമെങ്കിൽ തങ്ങൾക്ക് ഇഷ്ടമുള്ളത് റിപ്പോർട്ട് ചെയ്തോ എന്ന ഭാവമാണ് സർക്കാറിന്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പൊതുപ്രവർത്തകരെ വിലയിരുത്താനുള്ള അവകാശം മാധ്യമങ്ങൾക്കുണ്ട്. മാധ്യമങ്ങള്‍ക്ക് ഭരണാധികാരികളോട് സംവദിക്കാന്‍ അവസരം നല്‍കാത്തത് ജനാധിപത്യ വിരുദ്ധമാണ്. സര്‍ക്കാർ പരസ്യങ്ങള്‍ മാധ്യമങ്ങളുടെ അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു.
അഭിഭാഷക-മാധ്യമ തർക്കത്തിൽ മുഖ്യമന്ത്രി നിസ്സഹായനെന്ന് പറയുന്നതിൽ അർഥമില്ല. തര്‍ക്കം ഉടലെടുത്ത സമയത്ത് ഈ പ്രശ്നങ്ങളൊക്കെ ഉടന്‍ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ പരിഹാരമായില്ല. പ്രശ്നം പരിഹരിക്കുന്നതിന് പ്രതിപക്ഷം എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാർ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.പി. അനില്‍കുമാര്‍ എം.എൽ.എ, പി.കെ. അബ്ദുറബ്ബ് എം.എല്‍.എ, സംസ്ഥാന ജന. സെക്രട്ടറി സി. നാരായണന്, കെ.എൻ.ഇ.എഫ് സംസ്ഥാന ജന. സെക്രട്ടറി ഗോപന് നമ്പാട്ട്, കെ.യു.ഡബ്ല്യു.ജെ മുന്‍ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുല്‍ ഗഫൂര്‍, സ്വാഗതസംഘം ജന. കണ്‍വീനര്‍ സുരേഷ് എടപ്പാള്‍, സംസ്ഥാന കമ്മിറ്റിയംഗം സമീര്‍ കല്ലായി എന്നിവർ സംസാരിച്ചു. രാത്രി ഉമ്പായിയുടെ ഗസലും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.