തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ നിയമത്തിെനതിരെയുള്ള പ്രക്ഷോഭത്തില്‍ മതതീവ് രവാദികള്‍ നുഴഞ്ഞുകയറിയെന്ന് നിയമസഭയില്‍ നടത്തിയ അനാവശ്യ പ്രസ്താവന പിൻവലിച ്ച് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പുപറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ. മുനീറും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ നടത്തുന്ന സമരത്തെ നേരിടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുധമാക്കി മാറ്റിയത് മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ്. പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ആയുധം നല്‍കുകയായിരുന്നു.
ഇതോടെ പൗരത്വ വിഷയത്തിൽ ഇവിടെ നടക്കുന്ന സമരങ്ങളെല്ലാം തീവ്രവാദികളുടേതായിരുെന്നന്ന് വരുത്തിയെന്നും ചെന്നിത്തല പറഞ്ഞു. ഒരു പ്രസക്തിയുമില്ലാത്ത എസ്.ഡി.പി.െഎക്ക് പ്രാധാന്യം നൽകുന്ന നിലയിലാണ് കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രി നിയമസഭയിൽ സംസാരിച്ചതെന്ന് മുനീർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.