വാണിമേൽ: കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ റമദാനിൽ പള്ളിയിൽ പോകാൻ കഴിയാത്ത മനോവിഷമം മറച്ചുവെക്കാൻ കഴിയുന്നില്ല 98 കഴിഞ്ഞ വാണിമേൽ കാനമ്പറ്റ മമ്മു ഹാജിക്ക്. അര നൂറ്റാണ്ടിലധികമായി വാണിമേൽ ജുമാഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡൻറായ ഇദ്ദേഹത്തിെൻറ ഓർമയിൽ മഹാമാരികൾ പലതും കടന്നുപോയെങ്കിലും ഇങ്ങനെ ഒന്നുണ്ടായിട്ടില്ല. വയസ്സ് നൂറോടടുത്തെങ്കിലും വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാർഥനകളിലും റമദാനിലെ സംഘടിത പ്രാർഥനകളിലും സ്ഥിരസാന്നിധ്യമാണ് ഇദ്ദേഹം. വാണിമേൽ ജുമുഅത്ത് പള്ളി നിലവിൽ വന്നത് മുതൽ അഞ്ച് പതിറ്റാണ്ടായി പള്ളിയുടെ സാരഥി ഹാജിയാണ്.
ബാല്യകാലത്ത് പ്രദേശത്ത് ആകെ ഉണ്ടായിരുന്ന പള്ളി വാണിമേൽ ജുമുഅത്ത് പള്ളി (വയൽ പീടിക ) മാത്രമായിരുന്നു, റമദാൻ ദിനങ്ങളിൽ പോലും കിലോമീറ്ററുകൾ കാൽനടയായി കോടിയുറ, നരിപ്പറ്റ പ്രേദേശങ്ങളിൽനിന്നുപോലും വിശ്വാസികൾ എത്തിയിരുന്നു. വൈദ്യുതിയും ഉച്ചഭാഷിണിയുമില്ലാതെ മുക്രിയുടെ ബാങ്കിനായി കാത്ത് നോമ്പുതുറന്നതും അത്താഴം കഴിച്ചതുമായ പഴയകാലം പ്രായത്തിെൻറ ഓർമക്കുറവുകൾക്കിടയിലും ഇദ്ദേഹത്തിന് ഇന്നലെ കഴിഞ്ഞതുപോലെ. പള്ളിയിൽ റമദാൻ ദിനങ്ങളിൽ ഉറുദി മുടങ്ങാതെ നടന്നിരുന്നു. പ്രദേശത്തെതന്നെ പ്രമുഖ പണ്ഡിതർക്കായി ദിനങ്ങൾ മാറ്റിവെക്കപ്പെട്ടിരുന്നു.
തോട്ടക്കുനി കുഞ്ഞമ്മദ് മുസ്ല്യാർ, കരിപ്പൂളിൽ അമ്മദ് മുസ്ല്യാർ, പാക്യായി പറമ്പത്ത് കുഞ്ഞമ്മദ് മുസ്ല്യാർ തുടങ്ങിയവരുടെ ഉറുദികൾ മണിക്കൂറുകൾ നീളുന്നതായിരുന്നു. മുസ്ലിം സംഘടനകൾക്ക് പക്ഷപാതിത്വം പരിഗണിക്കാതെ എല്ലാ വിഭാഗം പണ്ഡിതരും മതപ്രഭാഷണം നടത്തിയിരുന്നു. വടക്കെക്കള്ളി ചെക്കായ്, ഉമ്മക്കും താനടങ്ങുന്ന ആറു മക്കൾക്ക് കാവലായിനിന്ന് റമദാൻ ദിനങ്ങളിൽ വണ്ടി മൂരിയുമായി പോയിരുന്ന പിതാവിനെ കാത്തു നിന്ന് നോമ്പുതുറന്നിരുന്ന സാഹോദര്യത്തിെൻറ നാളുകൾ ഇദ്ദേഹം ഓർത്തെടുത്തു. കുടുംബ ബന്ധങ്ങളിലെ ഊഷ്മളത പുതുതലമുറയിൽനിന്ന് മായുന്നുവെന്നാണ് ഇദ്ദേഹത്തിെൻറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.