പ്രാര്‍ഥിക്കുന്നവരാണ് എല്ലാവരും. പ്രാര്‍ഥന ജീവിതത്തിെൻറ ഒഴിച്ചുകൂടാനാകാത്ത കാര്യമാണെന്ന് മനസ്സിലാക ്കുന്നവരാണ് വിശ്വാസികള്‍. പ്രാര്‍ഥിച്ചാല്‍ കൂലികിട്ടും എന്നാണ് പലരും പറയുന്നൊരു ന്യായം. അത് ശരിതന്നെ. എന്നാല ്‍, പ്രാര്‍ഥന കൂലി കിട്ടുന്നൊരു കാര്യമെന്ന നിലയില്‍ മാത്രം ഒതുങ്ങുമോ? ഒതുങ്ങേണ്ടതാണോ? അെല്ലന്നാണ് പ്രാര്‍ഥ നകൾ പരിശോധിച്ചാല്‍ മനസ്സിലാവുക.
ജീവിതത്തിെൻറ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍, ഇടവേളകളിൽ നടത്തുന്ന പ്രാ ര്‍ഥനകള്‍ക്ക് ജീവിതവുമായി ബന്ധപ്പെട്ട് ഇസ്ലാമിെൻറ നിലപാടുകളറിയിക്കുന്ന വലിയ അര്‍ഥതലങ്ങളുണ്ട്. രാവില െ ഉണരുമ്പോള്‍ പ്രാര്‍ഥിക്കുന്നത് ‘‘ഞങ്ങളെ മരിപ്പിച്ച ശേഷം ജീവിപ്പിക്കുന്ന അല്ലാഹുവിന് സ്തുതി’’ എന്നാണ്. അത് മുമ്പത്തെ ദിവസം കിടക്കുമ്പോള്‍ നടത്തിയ പ്രാര്‍ഥനയുടെ തുടര്‍ച്ചയാണ്: ‘‘നിെൻറ നാമത്തില്‍ ഞാന്‍ മരിക്കുന്നു, ജീവിക്കുന്നു’’ അല്ലെങ്കില്‍ ‘‘നിെൻറ നാമത്താല്‍ എെൻറ പാർശ്വം ഞാന്‍ നിലത്തുവെച്ചിരിക്കുന്നു, നിന്നെക്കൊണ്ടുതന്നെ ഞാന്‍ അത് ഉയര്‍ത്തുകയും ചെയ്യുന്നു.
നീ എെൻറ ജീവനെ തിരിച്ചെടുത്താല്‍ അതിനോട് കരുണ കാണിക്കണം. ഒരു ദിവസംകൂടി എനിക്ക് ജീവന്‍ നല്‍കുകയാണെങ്കില്‍ സച്ചരിതരുടെ ആത്മാക്കളെ സംരക്ഷിക്കുന്നതുപോലെ അതിനെ സംരക്ഷിക്കണം’’ -ഇങ്ങനെ പ്രാര്‍ഥിച്ചാണ് ഉറങ്ങുന്നത്. അതിെൻറ തുടര്‍ച്ചയാണ് ഉണരുമ്പോഴുള്ള പ്രാര്‍ഥന. അല്ലാഹുവേ, നീ ഒരു ദിവസംകൂടി എനിക്ക് നല്‍കിയിരിക്കുകയാണ്. ഇന്നലെ എന്നെപ്പോലെ ഉറങ്ങിയവരില്‍ ചിലരെങ്കിലും ഇന്ന് എണീറ്റിട്ടില്ല. അവര്‍ക്ക് ജീവിതമില്ല, ജീവനില്ല. എനിക്ക് തന്ന ഇന്നത്തെ ജീവിതത്തെക്കുറിച്ചുള്ള എെൻറ ഉത്തരവാദിത്തം ഞാനിതാ ഇവിടെ പ്രഖ്യാപിക്കുന്നു. അല്ലാഹുവിന് സ്തുതി, ഒരു മരണത്തിനു ശേഷം എനിക്ക് ജീവനെ തന്നതിന്.
വീട്ടിലേക്ക് കയറുമ്പോള്‍, അവിടെനിന്നിറങ്ങുമ്പോള്‍...അങ്ങനെ പല പ്രാര്‍ഥനകള്‍ പഠിപ്പിച്ചിട്ടുണ്ട്. ‘‘അല്ലാഹുവേ! നിെൻറ പേരിലാണ് ഈ വീട്ടിൽനിന്ന് ഞാന്‍ അന്നം തേടിയിറങ്ങുന്നത്. അതിെൻറ ഉതവിയും സാക്ഷാത്കാരവുമെല്ലാം നിെൻറ കൈയിലാണ്. നിന്നില്‍ ഭരമേൽപിച്ചാണ് ഞാന്‍ ഇറങ്ങുന്നത്’’ -ഇപ്രകാരം ജീവിതത്തിെൻറ എല്ലാ മേഖലകളിലും പ്രാര്‍ഥന ഒരു നിലപാടുകൂടിയാണ്.
വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ നബി പഠിപ്പിച്ച മനോഹരമായൊരു പ്രാര്‍ഥന ശ്രദ്ധേയമാണ്: ‘‘പടച്ചവനേ, ഞാന്‍ വഴിപിഴച്ചുപോകുന്നതില്‍നിന്നും മറ്റൊരാളാല്‍ വഴിപിഴപ്പിക്കപ്പെടുന്നതില്‍നിന്നും ഞാന്‍ വീണുപോകുന്നതില്‍നിന്നും വീഴ്ത്തപ്പെടുന്നതില്‍നിന്നും അക്രമം െചയ്യുന്നതില്‍നിന്നും അക്രമിക്കപ്പെടുന്നതില്‍നിന്നും അജ്ഞനാകുന്നതില്‍നിന്നും മറ്റൊള്‍ക്ക് അജ്ഞാതനാകുന്നതില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’’
ഇത് പ്രാര്‍ഥനയാണോ, അതിന് കൂലിയുണ്ടോ എന്ന് ചോദിച്ചാല്‍, കൂലിയുണ്ട്. എന്നാല്‍, വീട്ടില്‍നിന്ന് സമൂഹത്തിലേക്കിറങ്ങുന്ന ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്തവും പ്രാതിനിധ്യ ബോധവുമാണ് ഈ പ്രാര്‍ഥനകളുണ്ടാക്കുന്നത്.
ഇത്തരത്തില്‍ കൂലി പ്രതീക്ഷിച്ചും അങ്ങേയറ്റം ആശിച്ചും പ്രാര്‍ഥിക്കുമ്പോള്‍തന്നെ, അവ നിലപാടുകളായി മാറുന്നുണ്ടോ എന്ന് ഓരോ പ്രാര്‍ഥനയിലും ആലോചിക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.