വെള്ളറട: ക്രിമിനലുകള്‍ യുവതിയെ കൊന്നു ഉപ്പിട്ടു കുഴിച്ചു മൂടിയ സംഭവം കൊലക്കു ഉപയോഗിച്ച കാര്‍ അറസ്റ്റിലായ പ ്രതി രാഹുലിനെ സ്ഥലത്തെത്തിച്ച് തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ ് തൃക്കാട്ട് മേലേക്കര വീട്ടില്‍ രതീഷ് എന്ന സൈനികെൻറ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ രതീഷിെൻറ തന്നെയാണെന്നു പൊലിസ് പറഞ്ഞു.
പ്രധാന പ്രതി അഖില്‍നായര്‍ക്കൊപ്പം സൈനികനായി ജോലി ചെയ്യുന്ന രതീഷിെൻറ കാര്‍ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് 19ന് അഖില്‍ കടം വാങ്ങുകയായിരുന്നു. ജോലിസ്ഥലത്തുനിന്നും രതീഷ് നിർദേശിച്ച പ്രകാരം വീട്ടുകാര്‍ അഖിലിന് നല്‍കുകയായിരുന്നു. 27 ന് അഖിലിെൻറ സഹോദരനും അറസറ്റിലായ കൂട്ടു പ്രതിയുമായ രാഹുലാണ് സംഭവശേഷം കാര്‍ മടക്കിക്കൊണ്ടിചെന്നിടുന്നതെന്ന് വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാര്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിജു, പൂവാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ രാജീവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാര്‍ കസ്റ്റഡിയിലെടുത്തത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.