ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലേക്കിറങ്ങിയത് കാലങ്ങളോളം വേട്ടയാടുമെന്ന് രാജ്യസഭ അധ്യക്ഷൻ കോൺഗ്രസ് എം.പിമാരെ ഓർമിപ്പിച്ചു. സഭയിൽ അംഗങ്ങളെടുത്ത പ്രതിജ്ഞയെയാണ് നടുത്തളത്തിലിറങ്ങി കീറിക്കളഞ്ഞതെന്ന് ധൻഖർ പറഞ്ഞപ്പോൾ, അന്തരിച്ച അരുൺ ജെയ്റ്റ്ലിയും സുഷമ സ്വരാജും നടുത്തളത്തിലിറങ്ങിയത് ഓർക്കണമെന്ന് കോൺഗ്രസിന്റെ അമി യാഗ്നിക് ചെയർമാന് മറുപടി നൽകി.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതെ, ശൂന്യവേളയിലെ വിഷയം അവതരിപ്പിക്കാൻ ജി.കെ. വാസനെ വിളിച്ചതോടെ സഭ ബഹളത്തിലമർന്നു. കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം തുടർന്നു. നടുത്തളത്തിൽനിന്ന് ഇരിപ്പിടത്തിലേക്ക് മടങ്ങിയ കോൺഗ്രസ് എം.പിമാരോട്, പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതെ തിരിച്ചുപോകേണ്ടെന്ന് കെ.സി. വേണുഗോപാൽ പറയുന്നുണ്ടായിരുന്നു. തങ്ങൾക്ക് ചർച്ച വേണമെന്നും നീതി വേണമെന്നും എം.പിമാർ മുദ്രാവാക്യംവിളി തുടർന്നു. സയ്യിദ് നസീർ ഹുസൈനും കെ.സി. വേണുഗോപാലും അധ്യക്ഷനുമായി വാക്കുതർക്കത്തിലേർപ്പെട്ടു.
നടുത്തളത്തിലിറങ്ങിയ കോൺഗ്രസ് എം.പിമാരെ ഇരിപ്പിടത്തിലേക്ക് മടങ്ങാൻ പ്രതിപക്ഷ നേതാവ് പ്രേരിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ഖാർഗെ സംസാരിക്കാൻ തുനിഞ്ഞപ്പോൾ സ്വയമിരിക്കാനും കോൺഗ്രസ് എം.പിമാരെ ഇരുത്താനും ധൻഖർ ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാമെന്ന് ധൻഖർ വ്യക്തമാക്കിയതോടെയാണ് എല്ലാവരും ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ലോകം മുഴുവൻ നമ്മളെ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ധൻഖർ പറഞ്ഞപ്പോൾ അതേ, ലോകമിത് കാണുന്നുണ്ടെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.