വിഭാഗീയതയുണ്ടാക്കുന്നതാണ് ദേശവിരുദ്ധത
കണ്ണൂർ: രാജ്യത്ത് വിഭാഗീയതയുണ്ടാക്കുന്നത ും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതുമാണ് ഏറ്റവും വലിയ ദേശവിരുദ്ധതയെ ന്ന് എ.െഎ.സി.സി അധ്യക്ഷനും വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹ ുൽ ഗാന്ധി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, മാവോവാദികൾ ഉൾപ്പെടെ രാജ ്യത്തെ തകർക്കുന്നവരെ കോൺഗ്രസ് പിന്തുണക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഏറ്റവും വലിയ ദേശവിരുദ്ധ തയെന്ന് പറയുന്നത് രാജ്യത്തെ ഭിന്നിപ്പിക്കുന്നതാണ്. രാജ്യത്തിനകത്തുതന്നെ ജനങ്ങള െ തമ്മിലടിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്്. ഒാരോ 24 മണിക്കൂറിലും 27000 യുവാക്ക ൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതും ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നതും അനിൽ അംബാനിക്ക് പൊതുഖജനാവിൽനിന്ന് 30000 കോടി കൊടുത്തതുമാണ് ദേശവിരുദ്ധത. ഇതിന െല്ലാം നരേന്ദ്ര മോദി ഉത്തരം പറയണം.
ഇൗ തെരഞ്ഞെടുപ്പിൽ, സാമ്പത്തിക മേഖലയെ തകർത്ത തും കാർഷിക മേഖലയിലെ പ്രതിസന്ധിയും കർഷക ആത്മഹത്യയും അഴിമതിയുമാണ് ചർച്ചയാവ ുക. താൻ മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നതുപോലെ പ്രധാനമന്ത്രി എന്തുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു. മോദിക്ക് എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ് അതെന്നും അദ്ദേഹം പറഞ്ഞു.
വായ്പയെടുത്തവർ ജയിലിൽ പോകേണ്ടി വരില്ല
ചാലിശ്ശേരി (പാലക്കാട്): വായ്പാതിരിച്ചടവ് മുടങ്ങിയതിെൻറ പേരിൽ നിയമ നടപടി നേരിടുന്ന കർഷകരെ രക്ഷിക്കാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാറിെൻറ കാർഷിക വിരുദ്ധ നയങ്ങളിൽ കർഷകർ പ്രതിസന്ധിയിലാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ വർഷംതോറും അടിസ്ഥാന വില, കാർഷിക പദ്ധതികൾ എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന കാർഷിക ബജറ്റ് അവതരിപ്പിക്കും.
അനിൽ അംബാനിമാർ കോടികൾ കടമെടുത്ത് വിലസുന്ന നാട്ടിൽ 20,000 രൂപ വായ്പ കുടിശ്ശികയുടെ പേരിൽ കർഷകർ ജപ്തി നടപടി നേരിടുന്നത് ഗുരുതരമാണ്. പണക്കാരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടേതുമായി രണ്ട് ഇന്ത്യയുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നത്. ഒറ്റ ഇന്ത്യയാക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. രാജ്യത്തെ നയിക്കേണ്ടത് ഒരു സംഘടനയല്ല.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ ഭാഷകളും ഒരേ രീതിയിലാണ് പരിഗണിക്കപ്പെടേണ്ടത്. ഇതര സംസ്ഥാനങ്ങളേക്കാൾ ഒട്ടും പിറകിലല്ല കേരളം എന്ന് തെളിയിക്കാൻകൂടിയാണ് താൻ കേരളത്തിൽ ജനവിധി തേടുന്നത്. എല്ലാ സംസ്കാരങ്ങളും ചേരുേമ്പാഴാണ് ഇന്ത്യ ശക്തമാകുന്നത്. ഒറ്റ കാഴ്ചപ്പാടിലൂന്നി ഇന്ത്യയെ നയിക്കാനാണ് ആർ.എസ്.എസ് ശ്രമം.
നോട്ടുനിരോധനം 50 ലക്ഷത്തിലധികം ആളുകൾക്ക് ജോലി നഷ്ടമാക്കി.
രാജ്യത്ത് ദിനംപ്രതി 27,000 പേർക്ക് ജോലി നഷ്ടമാകുന്നു. ചെറുകിട വ്യാപാരങ്ങൾ പ്രതിസന്ധിയിൽപെട്ടുഴലുകയാണ്. പാലക്കാെട്ട കോച്ച് ഫാക്ടറിയടക്കം നഷ്ടമായതിന് പിന്നിൽ മോദി സർക്കാറാണ്. നരേന്ദ്ര മോദി ജനങ്ങളുടെ കീശയിൽ കൈയിട്ട് അംബാനിക്ക് നൽകിയത് തിരിച്ച് ജനങ്ങൾക്ക് നൽകുകയാണ് കോൺഗ്രസിെൻറ ലക്ഷ്യം. ഇതുകൂടി മുന്നിൽ കണ്ടാണ് രാജ്യത്തെ പരമ ദരിദ്രരായ 25 കോടി ജനങ്ങളെ തിരിച്ചറിഞ്ഞ് കുടുംബത്തിന് 72,000 രൂപ വീതം ഗൃഹനാഥയുടെ പേരിൽ നിക്ഷേപിക്കുന്ന പദ്ധതി ആവിഷ്കരിക്കുന്നത്- രാഹുൽ പറഞ്ഞു.
കർഷകരുടെ പേടിയകറ്റും
തിരുവമ്പാടി (കോഴിക്കോട്): അധികാരത്തിലെത്തിയാൽ കർഷകരുടെ പേടിയകറ്റാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും റബർ നയത്തിൽ പുനർവിചിന്തനം നടത്തി റബർ മേഖലയെ ശക്തിപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി. മലേഷ്യയുമായി നരേന്ദ്ര മോദി സർക്കാറുണ്ടാക്കിയ ഉടമ്പടി കാരണം റബർ ഇറക്കുമതി കൂടിയതോടെയാണ് നാട്ടിലെ റബറിന് വില കുറഞ്ഞത്. കടം തിരിച്ചടച്ചില്ലെങ്കിൽ ജയിലിൽ പോകുമെന്ന ഭീതി ഇനി കർഷകർക്കുണ്ടാവില്ലെന്ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ് മൈതാനിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആവർത്തിച്ചു.
വയനാടിനെ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും വയനാടിെൻറ പേര് ലോകം മുഴുവനെത്തുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി. അവധി ദിനം ആഘോഷിക്കാൻ വയനാട്ടിലേക്ക് പോകുകയാണെന്ന് മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയെ പോലുള്ളവർ പറയുന്ന ദിനം വരും. കേരളത്തിലെയും വയനാട്ടിലെയും ജീവിതസാഹചര്യം ഇനിയും ഉയർത്തും. ‘പ്രധാനമന്ത്രിയെപോലെ കള്ളം പറയാനല്ല വയനാട്ടിലേക്ക് വന്നത്. ഇൗ മണ്ഡലവുമായി ആത്മബന്ധം വേണമെന്നതിനാൽ കള്ളം പറയില്ല.
മകനും സഹോദരനും സുഹൃത്തുമായാണ് വയനാട്ടിലേക്ക് വന്നത്. മകൻ മാതാപിതാക്കളോടും സഹോദരൻ കൂടപ്പിറപ്പുകളോടും സുഹൃത്ത് കളിക്കൂട്ടുകാരോടും കള്ളം പറയാറില്ല’. മണ്ഡലത്തിലെ പ്രശ്നങ്ങൾ പഠിക്കാനും ചേർന്നുനിന്ന് പ്രവർത്തിക്കാനുമാണ് സ്ഥാനാർഥിയായത്. കോൺഗ്രസിന് ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും വ്യക്തികളും ഒരുപോലെയായതിനാലാണ് വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത്. അരക്ഷിതാവസ്ഥയല്ല, ആത്മവിശ്വാസമാണ് വയനാട്ടിൽനിന്ന് ലഭിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുലിെൻറ താരം ശ്രീധന്യ
വണ്ടൂർ: ഹ്രസ്വമായ പ്രസംഗത്തിൽ നല്ലൊരു ഭാഗവും രാഹുൽ പരാമർശിച്ചത് വയനാട്ടിൽനിന്ന് സിവിൽ സർവിസ് പരീക്ഷ പാസായ ശ്രീധന്യയെ. ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യയുെട കൂടെയാണെന്ന് പറഞ്ഞാണ് രാഹുൽ തുടങ്ങിയത്. വയനാടിെൻറ സ്വപ്നത്തെ പ്രതിനിധാനം ചെയ്യുന്ന മിടുക്കിയാണെന്നും വലിയ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീധന്യയുടെ മാതാപിതാക്കൾ തൊഴിലുറപ്പ് പദ്ധതികൊണ്ടാണ് ജീവിക്കുന്നത്. പ്രധാനമന്ത്രി മോദി പാർലമെൻറിൽ പരിഹസിച്ച പദ്ധതിയാണിത്.
മഹാത്മ ഗാന്ധിയുടെ നാമധേയത്തിലുള്ള ഈ പദ്ധതിയിൽനിന്ന് ലഭിച്ചിരുന്ന വരുമാനംകൊണ്ടാണ് നിർധന കുടുംബത്തിെൻറ ജീവിതം മുന്നോട്ടുപോയിരുന്നത്. ഇത്ര വലിയ നേട്ടം എത്തിപ്പിടിക്കാൻ ശ്രീധന്യയെ പ്രാപ്തയാക്കിയത് മാതാപിതാക്കളുടെ പിന്തുണയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശതകോടീശ്വരന്മാരെ കാണാൻ സമയം കണ്ടെത്തുന്ന മോദി ധന്യയെ കാണണം. അതിന് സമയം കണ്ടെത്തണം. എന്നാൽ, അത് നടക്കാൻ പോകുന്നില്ലെന്നും രാഹുൽ പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.