തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച ‘പടയൊരുക്കം’ ജാഥ സമാപനം വ്യാഴാഴ്ച നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം െചയ്യും. വൈകീട്ട് നാലരക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ലക്ഷംപേർ പെങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫിെൻറ ആഭിമുഖ്യത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച ‘പടെയാരുക്കം’ ജാഥ നവംബർ ഒന്നിന് കാസർകോട് കുമ്പളയിൽനിന്ന് ആരംഭിച്ച് 30ന് തിരുവനന്തപുരം വെള്ളറടയിലാണ് സമാപിച്ചത്.
സമാപനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ശംഖുംമുഖത്ത് നടത്താനിരുന്ന സമ്മേളനം ഒാഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ സൗകര്യം കൂടി പരിഗണിച്ച് കഴിഞ്ഞയാഴ്ച ചേർന്ന യു.ഡി.എഫ് യോഗമാണ് മാറ്റിവെച്ച സമ്മേളനം 14ന് നടത്താൻ നിശ്ചയിച്ചത്. സമാപന സമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷതവഹിക്കും. രേമശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.വ്യാഴാഴ്ച രാവിലെ 11ന്തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അവിടെനിന്ന് ഒാഖി ദുരന്തത്തിൽ നിരവധിപേർ മരിച്ച പൂന്തുറയും വിഴിഞ്ഞവും ആദ്യം സന്ദർശിക്കും. വൈകീട്ട് മൂന്നിന് പൊലീസ് ഗ്രൗണ്ടിൽ മുൻമന്ത്രി ബേബിജോൺ ജൻമശതാബ്ദി ആഘോഷം ഉദ്ഘാടനം െചയ്യും. യു.ഡി.എഫ് സമ്മേളനത്തിലും പെങ്കടുത്തശേഷം രാഹുൽ രാത്രി ഏഴരയോടെ ഡൽഹിക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.