കൊച്ചി: യൂനിയൻ ബാങ്ക് തൊടുപുഴ ശാഖ മുൻ മാനേജർ പേഴ്സി ജോസഫ് ഡെസ്മണ്ടിനെ അന്നത ്തെ തൊടുപുഴ എ.എസ്.പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ മാനഭംഗക്കേസിൽ കുടുക്കി മർദി ച്ചെന്ന കേസ് ഒത്തുതീർപ്പാക്കിയത് അബദ്ധം പറ്റിയെന്ന കുറ്റസമ്മതത്തോടെ. പേഴ്സിക ്ക് 18.5 ലക്ഷം നൽകിയായിരുന്നു ഒത്തുതീർപ്പ്. മാനഹാനിക്കും നഷ്ടങ്ങൾക്കും പരിഹാരമാകി ല്ലെങ്കിലും പൊലീസിന് പാഠമാകണമെന്ന് പേഴ്സി ജോസഫ് പറയുന്നു.
2011 ജൂലൈയിൽ വായ്പക്കു ബാങ്കിലെത്തിയ പൊലീസുകാരിയെ പേഴ്സി അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. എന്നാൽ, വായ്പ നിഷേധിച്ചതിന് പക പോക്കാൻ കള്ളക്കേസിൽ കുടുക്കിയെന്നും ഓഫിസിൽ വിളിച്ചുവരുത്തി നിശാന്തിനി ക്രൂരമായി മർദിച്ചെന്നുമാണ് പേഴ്സിയുടെ പരാതി.
ആരോപണങ്ങൾക്ക് തെളിവില്ലെന്നായിരുന്നു എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ റിപ്പോർട്ട്. തുടർന്ന്, നിശാന്തിനിയും മറ്റ് പൊലീസുകാരുമടക്കം 18 പേരെ പ്രതികളാക്കി 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പേഴ്സി 2017 മാർച്ചിൽ തൊടുപുഴ കോടതിയിൽ സ്വകാര്യ അന്യായം നൽകി. ഇതിൽ വിധി വരും മുമ്പാണ് ഒത്തുതീർപ്പ്.വകുപ്പ്തല അന്വേഷണവും ചീഫ് സെക്രട്ടറി ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലവും സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തീരുമാനവും എതിരായതോടെ നടപടി വരുമെന്ന് ഉറപ്പായതോടെയാണ് ഒത്തുതീർപ്പിന് സമ്മതിച്ചത്.
കോടതി നിർദേശിച്ച മധ്യസ്ഥെൻറ സാന്നിധ്യത്തിൽ കൊച്ചിയിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലായിരുന്നു ചർച്ച. 18.5 ലക്ഷം നൽകാൻ ധാരണയാകുകയും ഹൈകോടതിയുടെ മീഡിയേഷൻ സെൻററിൽ കഴിഞ്ഞ ജൂലൈ 12ന് തുക കൈമാറുകയും ചെയ്തു. നിശാന്തിനിയടക്കം പ്രതികളായ പൊലീസുകാരെല്ലാം ചേർന്നാണ് തുക നൽകിയത്.
ഒത്തുതീർപ്പ് അനുസരിച്ച് കേസ് പിൻവലിച്ചതായി യൂനിയൻ ബാങ്ക് പെരുമ്പാവൂർ ശാഖ ചീഫ് മാനേജരും എറണാകുളം വൈറ്റില സ്വദേശിയുമായ പേഴ്സി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. നഷ്ടപരിഹാര ഹരജിക്കൊപ്പം കോടതിയിൽ കെട്ടിവെച്ച 2.50 ലക്ഷം തിരിച്ചുനൽകാൻ ഉത്തരവായി. നീതിക്ക് സുപ്രീംകോടതി വരെ പോകാനായിരുന്നു തീരുമാനം. പൊതുസമൂഹത്തിന് മുന്നിൽ നിരപരാധിത്വം തെളിയിക്കാനായെന്നും പേഴ്സി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.