അർച്ചനക്കെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പൂജാരിക്ക് എട്ടുവർഷം കഠിനതടവ്

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷക്ക് മുന്നോടിയായി ക്ഷേത്രത്തിൽ അർച്ചന നടത്താനെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് എട്ടുവർഷം കഠിനതടവും 35,000 രൂപ പിഴയും. ബാലരാമപുരം പെരിങ്ങമ്മല സ്വദേശി മണിയപ്പൻ പിള്ളയെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.

2020 ലാണ് സംഭവം. പെൺകുട്ടിയോട് ജാതകം നോക്കി ഫലം പറഞ്ഞുതരാമെന്ന് പറഞ്ഞ് ക്ഷേത്രത്തിനുള്ളിലെ പൂജാരിയുടെ മുറിയിൽ കൊണ്ടുപോയി. പീഡനശ്രമത്തിനിടെ പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

വിചാരണവേളയിൽ പ്രതി പ്രാണിക് ഹീലിങ് ചികിത്സയാണ് നടത്തിയതെന്ന് വാദിച്ചിരുന്നു. ഇക്കാര്യം കോടതി തള്ളി.

ക്ഷേത്ര പൂജാരിതന്നെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും കേസ് അതീവ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഫോർട്ട് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി. 

Tags:    
News Summary - Pujari gets eight years rigorous imprisonment for rape attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.