തിരുവനന്തപുരം: വിവാദമായ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ റാങ്ക്ലിസ്റ്റിൽനിന്ന്, തട്ടിപ്പ് കേസിൽ പ്രത ിയായ മൂന്നുപേരെ ഒഴിവാക്കി നിയമനം നടത്തുന്നതിൽ എതിര്‍പ്പില്ലെന്ന് ക്രൈംബ്രാഞ്ച്. ൈക്രംബ്രാഞ്ച് എ.ഡി.ജി.പി ടോ മിന്‍ ജെ. തച്ചങ്കരി പി.എസ്.സി സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷതട്ടിപ്പ് കേസിലെ ആദ്യ മൂന്ന് പ്രതികളായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവരെ ഒഴിവാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗാര്‍ഥികളെ കര്‍ശനമായ പൊലീസ് പരിശോധനക്ക് ശേഷം നിയമിക്കാമെന്നും നിർേദശിച്ചു. പരീക്ഷയുടെ ചോദ്യപേപ്പർ േചാർന്നിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി തയാറാക്കിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന കാര്യങ്ങളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. പരീക്ഷതട്ടിപ്പ് കേസിെൻറ അന്വേഷണം വേഗത്തിലും കാര്യക്ഷമമായുമാണ് നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട സൈബര്‍തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ േഫാറന്‍സിക് പരിശോധനാറിപ്പോര്‍ട്ടാണ് ഇനി കിട്ടാനുള്ളത്. കൂട്ടകോപ്പിയടിയോ വലിയ രീതിയിലുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയോ ഇൗ സംഭവത്തിന് പിന്നിലുണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറ് പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ്, ഗോകുല്‍, സഫീര്‍, പ്രവീണ്‍ എന്നിവര്‍ ഗൂഢാലോചന നടത്തി ചോദ്യപേപ്പര്‍ ചോര്‍ത്തുകയായിരുന്നു.
പരീക്ഷയില്‍ ഒന്നാംറാങ്കുകാരനായ ശിവരഞ്ജിത്തിനും രണ്ടാംറാങ്കുകാരനായ പ്രണവിനും 28ാം റാങ്കുകാരനായ നസീമിനും വേണ്ടി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സുഹൃത്തായ പ്രവീണാണ് എന്നാണ് ക്രൈംബ്രാഞ്ചിെൻറ നിഗമനം. ഗോകുലും സഫീറും ഉത്തരങ്ങൾ ലഭ്യമാക്കി. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെ നിയമിക്കാമെന്നാണ് ക്രൈംബ്രാഞ്ച് പി.എസ്.സിയെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം ജൂലൈയിൽ നടത്തിയ പരീക്ഷയിലാണ് ്തട്ടിപ്പ് കണ്ടെത്തിയത്. ഇൗ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടക്കുമോയെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാർഥികൾ. ഇൗ സാഹചര്യത്തിൽ എത്രയും പെെട്ടന്ന് അന്വേഷണം പൂർത്തിയാക്കണമെന്ന് പി.എസ്.സി രേഖാമൂലംതന്നെ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അേന്വഷണം പൂർത്തിയാക്കും മുമ്പ് തന്നെ നിയമനനടപടികളുമായി മുന്നോട്ടുപോകാമെന്ന് പി.എസ്.സിയെ ക്രൈംബ്രാഞ്ച് രേഖാമൂലം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.