എ.കെ. ശശീന്ദ്രൻ

എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ വിമർശനം

ബാലുശ്ശേരി: എൻ.സി.പി ബാലുശ്ശേരി േബ്ലാക്ക് കമ്മിറ്റി യോഗത്തിലും എ.കെ. ശശീന്ദ്രനെതിരെ വിമർശനം. സജീവ പ്രവർത്തകർ പങ്കെടുത്ത േബ്ലാക്ക് കമ്മിറ്റി യോഗത്തിൽ ബാലുശ്ശേരി, നടുവണ്ണൂർ, പനങ്ങാട് പഞ്ചായത്തിൽനിന്നുള്ള പ്രവർത്തകരാണ് എ.കെ. ശശീന്ദ്രനെതിരെ വിമർശനമുയർത്തിയത്.

എ.കെ. ശശീന്ദ്രനെ എലത്തൂരിൽ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെയാണ് പ്രവർത്തകർ എതിർപ്പുമായി രംഗത്തുവന്നത്. സ്ഥിരമായി ഒരാളെ മാത്രം മത്സരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും പാർട്ടിയിലെ പുതിയ പ്രവർത്തകർക്ക് അവസരം കൊടുക്കണമെന്നുമാണ് ആവശ്യമുയർന്നത്.

ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് പി.വി. ഭാസ്കരൻ കിടാവ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ്, കെ.ടി.എം. കോയ, പി. സുധാകരൻ മാസ്റ്റർ, സി. വിജയൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - protest against contesting of ak saseendran in ncp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.