വിറകിൽ വിരിഞ്ഞ പൃഥ്വിരാജ്

കൊടുങ്കല്ലൂർ: പേപ്പറിൽ ഒരാളുടെ ഛായാചിത്രം അതേ പോലെ പകർത്തുന്നത് പോലും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരാളുടെ മുഖഭാവങ്ങൾ മണിക്കൂറുകൾ എടുത്താണ് ചിത്രകാരൻമാർ കടലാസിലേക്ക് പകർത്തുക. അങ്ങനെയെങ്കിൽ ചിത്രംവര വിറകിലാണെങ്കിലോ ?. 

അത് അസാധ്യമെന്ന് പറയാൻ വരട്ടെ. വിറകുപയോഗിച്ച് മലയാളി താരം പൃഥ്വിരാജിൻെറ ചിത്രം ഒരുക്കി ശ്രദ്ധേയനാവുകയാണ് ചിത്രകാരനും കൊടുങ്ങല്ലൂർ സ്വദേശിയുമായ ഡാവിഞ്ചി സുരേഷ്. ചിത്രങ്ങൾ ഒരുക്കാൻ നിരവധി മാർഗങ്ങൾ ഇനിയും ലോകത്തുണ്ടെന്നും അതും കണ്ടെത്താൻ ശ്രമിക്കുമെന്നും പറഞ്ഞാണ് ഡാവിഞ്ചി സുരേഷ് വിറകുകൊണ്ട് ഒരുക്കിയ പൃഥ്വിരാജിൻെറ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. തൻെറ ഇസ്റ്റഗ്രാം അക്കൗണ്ടിലും പൃഥ്വിരാജ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

 

കൈയിൽ കിട്ടിയതെന്തും ചിത്രകലയുടെ മാധ്യമമാക്കുന്ന ഈ പ്രതിഭാധനൻ ഏതാനും ആണിയിൽ തറച്ച ഫഹദ് ഫാസിലിനെ രൂപപ്പെടുത്തിയിരുന്നു. അതിന് മുമ്പ് പേപ്പർ കൊളാഷിൽ മമ്മട്ടിയെയും വരച്ചെടുത്തു. കൂടാതെ മധുരത്തിൽ ഉറുമ്പുകളെ വരുത്തി സ്വന്തം രൂപവും ചിത്രമാക്കി. കാപ്പിപൊടി കൊണ്ട് ഗാന്ധിജി, അടുക്കള ഉപകരണത്താലുള്ള മോഹൻലാൽ എന്നിവെയല്ലാം സുരേഷിെൻറ ചിത്രവിസ്മയങ്ങളാണ്. 

വെള്ളത്തിലെ ചിത്രംവരയും മെഴുകുതിരി കരികൊണ്ടുള്ള വരയും ഇദ്ദേഹത്തെ വ്യതസ്തനാക്കുന്ന. ചലിക്കുന്ന ശിൽപ്പങ്ങളും അഭിനയ കലാകാരൻ കുടിയായ സുരേഷിെൻറ സവിശേഷതയാണ്. അടുപ്പില്‍ കത്തിക്കാനുള്ള വിറക് വീട്ടിലെത്തിച്ചപ്പോഴാണ് വി‌റകിലും ചിത്രം ചെയ്താലോ എന്ന പുതിയ ആശയം മനസ്സില്‍ തോന്നിയത്. പിന്നെ താമസിച്ചില്ല. വീടിനോട് ചേര്‍ന്ന കാര്‍പ്പോര്‍ച്ചില്‍ അതിന് ശ്രമം തുടങ്ങി. മഞ്ഞ, ഇളംമഞ്ഞ, ഇളംചുവപ്പ് തുടങ്ങിയ വിറകുകഷ്ണങ്ങളും ചെറിയ പലക കഷണങ്ങളും ഇതിനായി ഉപയോഗിച്ചു. 

കറുത്ത നിറം ലഭിക്കാൻ കൊതുമ്പ്, അടുപ്പിനടുത്തു വെച്ച കവണന്‍ മടലും വിറകും ഉപയോഗിച്ചു. രണ്ടു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. സിനിമ സുഹൃത്തുക്കള്‍ മുഖേനയാണ് പൃഥ്വിരാജിന് അയച്ചുകൊടുത്തത്. 

Full View
Tags:    
News Summary - Prithviraj Sukumaran picture-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.