തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വൈകിട്ട് 7.50 ഓടെ ശംഖുമുഖം എയർപ്പോർട്ട് ടെക്നിക്കൽ ഏരിയയിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്. സുരക്ഷ സേനയുടെ അകമ്പടിയോടെ അദ്ദേഹം രാജ്ഭവനിലേക്ക് തിരിച്ചു.
അതേസമയം, പ്രധാനമന്ത്രി എത്തുന്നതിനാൽ തിരുവനന്തപുരം നഗരം കനത്ത സുരക്ഷ വലയത്തിലാണ്. പ്രധാനമന്ത്രി എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി ലഭിച്ചു. തിരുവനന്തപുരം മണക്കാട് യു.എ.ഇ കോൺസുലേറ്റിലാണ് ബോംബ് ഭീഷണി ലഭിച്ചത്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ മൂന്നിടങ്ങളിൽ പൈപ്പ് ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് നേരത്തെ ഇ മെയിൽ സന്ദേശം ഉണ്ടായിരുന്നു. ഇന്ന് മാത്രം ജില്ലയിലെ അഞ്ച് സ്ഥലത്താണ് ബോംബ് ഭീഷണി ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10.00 മണി വരെയും വെള്ളിയാഴ്ച രാവിലെ 6.30 മണി മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.