വാരാണസി: 15ാമത് പ്രവാസി ഭാരതീയ സമ്മേളനത്തിന് സമാപനം. ഒമാനിലെ മലയാളി വ്യവസായി വി. ടി. വിനോദൻ, െഎ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് എന്നിവരട ക്കം 28 ഇന്ത്യ ക്കാർക്കും രണ്ട് സംഘടനകൾക്കും പ്രവാസി ഭാരതീയ സമ്മാൻ പ്രഖ്യാപിച്ചു. ഒമാനിലെ ആദ്യകാല സം രംഭകരിൽ ഒരാളും ബദ്ർ അൽസമാ ഹോസ്പിറ്റൽ ഗ്രൂപ്, മാർസ് ഹൈപർമാർക്കറ്റ്സ് എന്നി വയുടെ മാനേജിങ് ഡയറക്ടറുമാണ് വി.ടി. വിനോദൻ. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാ ണ്. പ്രവാസി ഭാരതീയ ദിവസിെൻറ സമാപന ദിവസമായ ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് വിനോദൻ പുരസ്കാരം ഏറ്റുവാങ്ങി.
ബിസിനസ് രംഗത്തിന് ഒപ്പം ജീവകാരുണ്യ രംഗത്തെയും മികച്ച പ്രവർത്തനമാണ് വിനോദനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഒമാനിൽനിന്ന് പ്രവാസി ഭാരതീയ സമ്മാൻ ലഭിക്കുന്ന ഏഴാമത്തെയാളും മൂന്നാമത്തെ മലയാളിയുമാണ് ഡോ. വിനോദൻ. ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധയാണ് കണ്ണൂർ സ്വദേശിയായ ഗീത ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയെൻറ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സമാപന പ്രസംഗത്തോടെയാണ് ത്രിദിന സമ്മേളനത്തിന് ബുധനാഴ്ച തിരശ്ശീല വീണത്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി വി.കെ സിങ്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പെങ്കടുത്തു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്ത ഇക്കൊല്ലത്തെ സമ്മേളനത്തിൽ 7,228 പേരാണ് രജിസ്റ്റർ ചെയ്തത്. സമ്മേളനത്തിനുശേഷം പ്രതിനിധികൾ ഇന്ന് പ്രയാഗ്രാജിൽ കുംഭമേള കാണാൻ പുറപ്പെടും. പിന്നീട് ന്യൂഡൽഹിയിലെത്തി, റിപ്പബ്ലിക്ദിന പരേഡും വീക്ഷിക്കും.
ഭാരതീയ സമ്മാൻ ലഭിച്ച മറ്റുള്ളവർ: നിഹാൽ സിങ് അഗർ (ആസ്ട്രേലിയ), രജീന്ദർനാഥ് ഖസാൻജി (ഭൂട്ടാൻ), രമേഷ് ഛോട്ടായി (കാനഡ), അമിത് വൈക്കർ (ചൈന), ഇൗജിപ്തിലെ ഇന്ത്യൻ കമ്യൂണിറ്റി അസോസിയേഷൻ, മാലിനി രംഗനാഥൻ (ഫ്രാൻസ്), ഗയാനയിലെ ഹിന്ദു ധാർമിക് സഭ, ബിത്തൽദാസ് മഹേശ്വരി (ഇറ്റലി), ഗുണശേഖർ മുപ്പുരി (ജമൈക്ക), പി.വി. സാംബശിവ റാവു (കെനിയ), പ്രകാശ് മാധവ്ദാസ് ഹേഡ (കെനിയ), രാജ്പാൽ ത്യാഗി ( കുവൈത്ത്),
ബൻവാരിലാൽ സത്യനാരായൺ േഗായങ്ക (മ്യാന്മർ), ഭവ്ദീപ് സിങ് ധില്ലൺ (ന്യൂസിലൻഡ്), ഹിമാംശു ഗുലാത്തി (നോർെവ), ജഗ്ദേശ്വർ റാവു മദ്ദുക്കുറി (േപാളണ്ട്), പൂർണേന്ദു ചന്ദ്ര തിവാരി (ഖത്തർ), അനിൽ സൂഖ്ലാൽ (ദക്ഷിണാഫ്രിക്ക), സ്വാമി ശാരദപ്രഭാനന്ദ (ദക്ഷിണാഫ്രിക്ക), ശമീം പാർക്കർ ഖാൻ (താൻസനിയ), ഗിരീഷ് പന്ത് (യു.എ.ഇ), സുരീന്ദർ സിങ് കന്ധാരി (യു.എ.ഇ), സുലേഖ ദാവൂദ് (യു.എ.ഇ), രാജേഷ് ചാപ്ലറ്റ് (ഉഗാണ്ട), ചന്ദ്രശേഖർ മിശ്ര (യു.എസ്), ഗിതേഷ് ജയന്തിലാൽ ദേശായി (യു.എസ്), കിരൺ ഛോട്ടുഭായി പേട്ടൽ (യു.എസ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.