പ്രസീത അഴീക്കോട് എം.വി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി

കണ്ണൂർ: ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കോഴ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോട് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജനുമായി കൂടിക്കാഴ്ച നടത്തി. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ട്രഷററായ ഇവർ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലെത്തിയാണ് എം.വി. ജയരാജനെ കണ്ടത്. എന്നാൽ, മന്ത്രി എം.വി. ഗോവിന്ദനെ കാണാനാണ് ഉദ്ദേശിച്ചതെന്നും എത്താൻ വൈകിയതിനാലാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയതെന്നും പ്രസീത പറഞ്ഞു.

കേസുമായോ എൽ.ഡി.എഫുമായി സഹകരിക്കുന്ന കാര്യമോ ചർച്ച ചെയ്തിട്ടില്ല. കോവിഡിെൻറ പശ്ചാത്തലത്തിൽ സ്വന്തം സമുദായത്തിലെ നിരവധിപേർ സാമ്പത്തികപ്രയാസം നേരിടുന്നുണ്ട്. ഒരുപാടുപേർ തൊഴിൽരഹിതരുമായി. ഈ വിഷയത്തിൽ മന്ത്രിക്ക് നിവേദനം നൽകാനാണ് എത്തിയതെന്നും അവർ പറഞ്ഞു.

സുരേന്ദ്രനെതിരെ കേസ് നൽകിയത് സി.പി.എമ്മിെൻറ പ്രേരണമൂലമാണെന്നും ഇക്കാര്യത്തിൽ പി. ജയരാജനുമായി പ്രസീത കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചിരുന്നുമില്ല. ഇതിനുപുറമെയാണ് പ്രസീത വീണ്ടും ജില്ല കമ്മിറ്റി ഓഫിസിൽ എത്തിയത്. രണ്ടര മണിക്കൂറിലേറെയാണ് പ്രസീത ജില്ല സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. ജെ.ആർ.പി നേതാക്കളായ പ്രകാശൻ മൊറാഴ, ബിജു അയ്യപ്പൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് സുരേന്ദ്രൻ 25 ലക്ഷം രൂപ നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. നേരത്തെയുള്ള ആരോപണത്തിെൻറ പശ്ചാത്തലത്തിൽ കൂടിക്കാഴ്ചയെ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി.

Tags:    
News Summary - Praseetha Azhikode and MV Jayarajan meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.