തിരുവനന്തപുരം: പ്രകാശ് ജാവഡേക്കർ ഇ.പി. കൂടിക്കാഴ്ചയുടെ ശ്രദ്ധാ കേന്ദ്രമായി കഴക്കൂട്ടത്തെ ആക്കുളം ഫ്ലാറ്റ്. ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള ആക്കുളത്തെ ഫ്ലാറ്റിലാണ് ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കർ സന്ദർശനം നടത്തിയതെന്നാണ് സൂചന. അതിനാൽ, പോളിങ് ദിനത്തിൽ കേരളം ചർച്ച ചെയ്തത് ഇ.പിയുടെ മകന്റെ ആക്കുളത്തെ ഫ്ലാറ്റിനെക്കുറിച്ചാണ്. ഇ.പി.ജയരാജൻ തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം മകന്റെ ഫ്ലാറ്റിൽ സന്ദർശനം നടത്താറുണ്ട്.
ടെക്നോ പാർക്കും ലുലു മാളും ആക്കുളം പാലവും കഴിഞ്ഞുള്ള ജംക്ഷനിൽ തിരുവനന്തപുരത്തിന്റെ പുതിയ വികസനമുഖമാണ്. ഇവിടെയാണ് ഇ.പിയുടെ മകന്റെ ആഡംബര ഫ്ലാറ്റ്. ഐ.ടി കമ്പനികൾ കൂടുതലുള്ള സ്ഥലമാണ്. ഹൈവേ വികസനം വന്നതോടെ സ്ഥലമാകെ മാറി. ഫ്ലാറ്റ് വാങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. പ്രകാശ് ജാവഡേക്കർ ഇ.പി.ജയരാജന്റെ മകന്റെ ആക്കുളത്തെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയതാണ് പുതിയ വിവാദം.
ഇ.പി തലസ്ഥാനത്ത് എത്തിയാൽ താമസിക്കുന്നത് എ.കെ.ജി സെന്ററിന് എതിർവശത്തെ പാർട്ടി സെക്രട്ടേറയറ്റ് അംഗങ്ങൾക്കുള്ള ഫ്ലാറ്റിലാണ്. സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളൊക്കെ താമസിക്കുന്നത് ഈ ഫ്ലാറ്റിലാണ്. പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതും മാധ്യമങ്ങളെ കാണുന്നതുമെല്ലാം ഈ ഫ്ലാറ്റിൽവച്ചാണ്. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമെല്ലാം മകന്റെ ആക്കുളത്തുള്ള ഫ്ലാറ്റിലെത്താറുണ്ട്. കുടുംബവുമായി അടുപ്പമുള്ളവരും സുഹൃത്തുക്കളും എത്തുന്നതും ആക്കുളത്തെ ഫ്ലാറ്റിലാണ്.
മകന്റെ ആക്കുളത്തെ ഫ്ലാറ്റിൽവച്ച് ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കർ സന്ദർശിച്ചുവെന്ന് വാർത്തയോടെ ഫ്ലാറ്റ് ശ്രദ്ധ കേന്ദ്രമാവുകയാണ്. ഇത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദമായി മാറുമെന്നകാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.