പള്ളിക്കര: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി തിരിച്ചെത്തിയപ്പോൾ അഭിനന്ദനം അറിയിക്കുവാൻ പഞ്ചായത്ത് പ്രസിഡൻറ് പോലും എത്തിയില്ലെന്ന് ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് പി.ആർ. ശ്രീജേഷ്. മറ്റുള്ള സംസ്ഥാനങ്ങൾ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കോടിക്കണക്കിന് രൂപയുടെ പാരിതോഷികം നൽകുമ്പോൾ കേരള സർക്കാർ പൂർണമായും അവഗണിക്കുകയാണ്. വാട്സ്ആപ്പിലൂടെ പോലും ഒരു അഭിനന്ദനക്കുറിപ്പ് നൽകിയിട്ടില്ലെന്ന് ശ്രീജേഷ് ആരോപിച്ചു.
മെഡൽ ജേതാക്കൾക്ക് കിട്ടുന്ന അംഗീകാരമാണ് വരും തലമുറക്ക് പ്രോത്സാഹനമാകുന്നത്. എന്നാൽ, നമ്മുടെ നാട്ടിൽ മെഡൽ ജേതാക്കൾക്ക് യാതൊരു വിലയുമില്ലാത്ത സാഹചര്യമാണെന്നും ശ്രീജേഷ് പറഞ്ഞു. അതിനിടെ പി.ആർ. ശ്രീജേഷിെന്റ വീട് ബംഗാൾ ഗവർണർ സി.വി. ആനന്ദ് ബോസ് സന്ദർശിച്ചു.
വ്യാഴാഴ്ച രാവിലെ 12 ഓടെ പള്ളിക്കര പാറാട്ട വീട്ടിലെത്തിയ ഗവർണറെ ശ്രീജേഷിന്റെ അച്ഛൻ രവീന്ദ്രൻ, അമ്മ ഉഷ, ഭാര്യ ഡോ. അനീഷ, മക്കളായ ശ്രീക്കുട്ടിയും ശ്രീ ആഷും മറ്റ് ബന്ധുക്കളും ചേർന്ന് ഹോക്കി സ്റ്റിക്ക് നൽകി സ്വീകരിച്ചു. ഗവർണർ ശ്രീജേഷിന് ഉപഹാരങ്ങൾ കൈമാറി. ലോകത്തെ ഏറ്റവും നല്ല ഗോൾകീപ്പറായ ശ്രീജേഷ് വരും തലമുറക്ക് മാതൃകയാെണന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.