തൃശൂർ: ചട്ടങ്ങൾ കാറ്റിൽപറത്തി ഹോർട്ടികോർപ്പിൽ നടക്കുന്ന കരാർ നിയമനങ്ങൾക്കും അഴിമതിക്കും പൂട്ട് വരുന്നു. ഹോർട്ടികോർപ്പിൽ ജോലിചെയ്യുന്ന 400ലധികം േപരുടെ കരാർ പുതുക്കില്ലെന്നും എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് പോലുള്ള സംവിധാനത്തിലൂടെയേ ഇനി മുതൽ നിയമനങ്ങൾ നടത്തൂെവന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹോർട്ടികോർപ്പിലെ അഴിമതിയെപ്പറ്റി ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാറി വന്ന സർക്കാറുകൾ മാനദണ്ഡം പാലിക്കാതെ നിരവധി പേരെ ഹോർട്ടികോർപ്പിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. യോഗ്യതയില്ലാത്തവരാണ് പലരും. ഇവരിൽ ചിലർക്കെതിരെ വിജിലൻസ് നടപടിക്കും ശിപാർശ ചെയ്തിരുന്നു. ഭാവിയിൽ ഇത്തരം ജീവനക്കാർ ഇവിടെയുണ്ടാകില്ല. ഇൗ ജീവനക്കാരുടെ കാലാവധി മാർച്ച് 31ന് അവസാനിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് കരാർ പുതുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. ഹോർട്ടികോർപ്പിൽ ഇനി അഴിമതി അനുവദിക്കില്ല. ഇൗ സർക്കാർ അധികാരത്തിലേറിയശേഷം ഹോർട്ടികോർപ്പിനെ ശുദ്ധമാക്കാൻ നടപടി കൈക്കൊണ്ടുവരുകയാണ്. അതിെൻറ അടിസ്ഥാനത്തിലാണ് പുതിയ എം.ഡിയെ നിയമിച്ചതും വിജിലൻസ് അന്വേഷണം നടത്തുന്നതും.
മുൻ സർക്കാർ 57 ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് പരിശോധിക്കുകയും തീരുമാനം തള്ളുകയും ചെയ്തിട്ടുണ്ട്. ഇനി മുതൽ സുതാര്യമാേയ കാര്യങ്ങൾ നടക്കൂ. ഹോർട്ടികോർപ്പിൽ സ്വന്തം നിലക്ക് കാര്യങ്ങൾ നടത്തിവന്ന രീതിക്ക് മാറ്റം വരുത്തുന്ന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സ്റ്റാളുകൾ ഉൾപ്പെടെ നടത്തിയ വകയിൽ ജീവനക്കാർ കോടികൾ തിരിച്ചടക്കാനുണ്ടെന്നത് വസ്തുതയാണ്. ഇതുസംബന്ധിച്ച് വ്യക്തമായ കണക്കുകളില്ല. ജീവനക്കാർ എഴുതിത്തരുന്നത് അംഗീകരിക്കുന്ന രീതിയാണ് നടന്നുവന്നത്. അത് ഇനി മുതൽ അംഗീകരിക്കില്ല.
അക്കൗണ്ടുകൾ പരിശോധിക്കാൻ നിർേദശം നൽകിയിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരിൽനിന്ന് പണം തിരിച്ചുപിടിക്കും. കർഷകരിൽനിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണം കൊടുക്കാത്ത സാഹചര്യമുണ്ടായിരുന്നു. പണം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒാണച്ചന്തകൾ ആഗസ്റ്റിൽത്തന്നെ ആരംഭിക്കാൻ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ പച്ചക്കറി ഇറക്കുമതി ചെയ്യുന്ന രീതിയുണ്ടായിരുന്നു. ഇതാണ് പലപ്പോഴും അഴിമതിക്ക് കാരണമായത്. എന്നാൽ, കേരളത്തിൽ ലഭിക്കാത്ത പച്ചക്കറികൾ മാത്രം ഇതരസംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയാൽമതിയെന്ന് നിർേദശിച്ചിട്ടുണ്ട്. യൂനിറ്റ് മാനേജർമാർ കൈവശം െവക്കുന്ന പണം സംബന്ധിച്ചും നിയന്ത്രണം കൊണ്ടുവന്നു. 5000 രൂപയിൽ കൂടുതൽ കൈവശം െവക്കരുതെന്നും നിർേദശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.