പോപുലർ ഫ്രണ്ട് ഹർത്താലിൽ ഈരാറ്റുപേട്ടയിൽ സംഘർഷം; പൊലീസ് ലാത്തിവീശി

ഈരാറ്റുപേട്ട: പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഈരാറ്റുപേട്ട ടൗണിൽ രണ്ട് തവണ ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ലാത്തി വീശി. 

രാവിലെ ഏഴ് മണിയോടെ തന്നെ പ്രവർത്തകർ കൂട്ടമായി ടൗണിൽ എത്തി വാഹനങ്ങൾ തടയാൻ ശ്രമിച്ചു. അത്യാവശ്യ വാഹനങ്ങൾ പറഞ്ഞു വിട്ടു. എന്നാൽ ചില വാഹനങ്ങൾ തടഞ്ഞപ്പോൾ പൊലീസ് ഇടപെട്ടതോടെ ഉന്തും തള്ളുമായി. രണ്ട് തവണ പൊലീസ് ലാത്തി വീശി മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു.

ഇതിനിടയിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രവർത്തകനെ പൊലീസ് പിടിച്ച് വാഹനത്തിൽ കയറ്റിയതോടെ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ കുത്തിയിരുന്ന നൂറിലധികം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ സബ് ഡിവിഷന് കീഴിലെ എല്ലാ സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി. പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതിന് ശേഷവും ടൗണിൽ പോപുലർ ഫ്രണ്ട് പ്രകടനം നടന്നു. 

Tags:    
News Summary - Popular front hartal updates kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.