പ്രതീകാത്മക ചിത്രം

പൂപ്പാറ പീഡനം: മൂന്ന് പ്രതികൾക്ക് 90 വർഷം കഠിനതടവ്

അടിമാലി: പൂപ്പാറയിൽ 14കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് കോടതി 90 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. തിരുനെൽവേലി വലവൂർ സ്വദേശി എസ്.സുഗന്ത് സുബ്രഹ്മണ്യൻ (20), തമിഴ്‌നാട് ബോഡി ധർമപ്പട്ടി സ്വദേശി എം.ശിവകുമാർ മുത്തുച്ചാമി (21), എസ്റ്റേറ്റ് പൂപ്പാറ ലക്ഷം കോളനിയിൽ പി.സാമുവൽ (ശ്യാം -21) എന്നിവർക്കാണ് ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി സിറാജുദ്ദീൻ ശിക്ഷ വിധിച്ചത്.

40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൂന്നുപേരും കുറ്റക്കാരെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. നാലാം പ്രതിയെ തെളിവില്ലെന്നുകണ്ട് കോടതി വിട്ടയച്ചു. പെൺകുട്ടി സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നുപോകവെയാണ് പ്രതികൾ ആക്രമിച്ചത്.

അഞ്ചും ആറും പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 2022 മേയ് 29നാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് പൂപ്പാറയിൽ ജോലിക്കെത്തിയതാണ് പ്രതികളായ സുഗന്തും ശിവകുമാറും.

Tags:    
News Summary - Poopara rape: 90 years rigorous imprisonment for three accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.