മണി, ഹണി, കെണി: ആദ്യം റിക്വസ്റ്റ്, പിന്നെ മെസ്സേജ്, വിഡിയോ കാൾ -സൈബർ തട്ടിപ്പിനെ സൂക്ഷിക്കുക

തിരുവനന്തപുരം: സൈബർ തട്ടിപ്പിനെയും ഹണി ട്രാപ്പിനെയും കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ആദ്യം സമൂഹമാധ്യമങ്ങളിൽ റിക്വസ്റ്റ് ചെയ്യും. പിന്നീട് മെസ്സേജ് വരും. അവസാനം വിഡിയോ കാൾ വരും. ഇതാണ് തട്ടിപ്പുകാരുടെ രീതി. അതേസമയം, നമ്മൾ അറിയാതെ വേണമെങ്കിലും ഹണിട്രാപ്പിൽ പെടാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വിഡിയോ കാളുകൾ ചിലപ്പോൾ ട്രാപ് ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക.

മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും.

സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് - അപരിചിതരിൽ നിന്നുള്ള വിഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) തന്നെ വിവരം 1930ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് സമൂഹമാധ്യമങ്ങളിൽ അറിയിപ്പ് നൽകി. 

Full View


Tags:    
News Summary - police warning against honey trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.