താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പൊന്നാമറ്റം വീട്ടില്‍ ഫോറന്‍സിക്, സാങ്കേതിക വിദഗ് ധ സംഘം പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ വടകര എസ്.പി ഓഫിസില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷം വൈകീട്ട് ആറുമണിയോടെയാണ് സംഘം കൂടത്തായിയിലെത്തിയത്.
ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി ഡയറക്ടര്‍ ഡോ. ദിവ്യ എസ്. ഗോപിനാഥിെൻറ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് വീട് പരിശോധിക്കാനെത്തിയത്. രണ്ട് മണിക്കൂറോളം സംഘം പരിശോധന നടത്തി. ശാസ്ത്രീയ, സാങ്കേതിക തെളിവുകള്‍ ഈ കൊലപാതക പരമ്പരകളില്‍ വളരെ നിർണായകമാണെന്നും സയനൈഡ് ആണ് മരണകാരണമെങ്കിലും ശാസ്ത്രീയ തെളിവുകളിലൂടെ തെളിയാക്കാന്‍ സാധിക്കുമെന്നും ഡോ. ദിവ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ ലതാ ദേവി, ജോയൻറ് ഡയറക്ടര്‍മാരായ ഷാജു, എ. ബാബു, അസിസ്റ്റൻറ് ഡയറക്ടര്‍മാരായ സച്ചിദാനന്ദന്‍, ടി. അജീഷ്, വി.ആര്‍. സുനിത, ടെസ്റ്റ് ഇന്‍സ്പെക്ടര്‍ ശശികുമാര്‍, ഫിംഗര്‍ പ്രിൻറ് ഡയറക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
കുറ്റകൃത്യം നടന്ന പൊന്നാമറ്റം വീടിെൻറ ഉള്‍ഭാഗവും മുകള്‍നിലയിലുമെല്ലാം സംഘം പരിശോധിച്ചു. സംശയകരമായി ലഭിച്ച വസ്തുക്കളുടെ സാമ്പിളുകള്‍ സംഘം ശേഖരിച്ചിട്ടുണ്ട്. കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമതായി നടന്ന റോയിയുടെ മരണത്തില്‍ മാത്രമേ ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘത്തിെൻറ കൈവശം ഇപ്പോഴുള്ളൂ. റോയിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ അന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു.
അതില്‍ റോയി സയനൈഡ് ഉള്ളില്‍ചെന്നാണ് മരിച്ചതെന്ന് തെളിഞ്ഞിരുന്നു. മറ്റു അഞ്ച് മരണങ്ങളുമായി ബന്ധപ്പെട്ട് സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഉന്നതല ഫോറന്‍സിക് സംഘം പൊന്നാമറ്റം വീട്ടിലെത്തിയത്. മഞ്ചാടിയില്‍ മാത്യു, ഷാജു സ്‌കറിയ എന്നിവരുടെ വീടുകളിലും അടുത്തദിവസങ്ങളില്‍ സംഘം പരിശോധന നടത്തുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.