തിരുവനന്തപുരം: പൊലീസ് വകുപ്പിൽ അഴിച്ചുപണി. റോഡ് സേഫ്‌ടി കമീഷണറായിരുന്ന നിതിന്‍ അഗര്‍വാളിനെ അഗ്നിരക്ഷ സേന മേധാവിയായി നിയമിച്ചു. നിലവിലെ അഗ്നിരക്ഷ മേധാവി യോഗേഷ് ഗുപ്തയെ റോഡ് സേഫ്റ്റി കമീഷണറാക്കി. എക്സൈസ് അഡീഷണല്‍ കമീഷണര്‍ കെ.എസ്. ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജിയായും വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ എസ്.പിയായിരുന്ന കെ.എല്‍. ജോണിക്കുട്ടിയെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു.
ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്.പിയായിരുന്ന എസ്. സുജിത് ദാസിനെ എ.ഐ.ജിയാക്കി. ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി വി.ജി. വിനോദ്കുമാറിനെ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്.പിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി നകുല്‍ രാജേന്ദ്ര ദേശ്മുഖിനെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണറായും നിയമിച്ച് ഉത്തരവായി.
വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ആരോപണ വിധേയനായ വി ജി വിനോദ് കുമാറിനും മാറ്റം ഇതിൽ ശ്രദ്ധേയമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.