കോട്ടയം: സമീപകാലത്ത് പൊലീസിനെതിരെ ഉയർന്ന ഗൗരവതരമായ ആരോപണങ്ങൾ വ്യാഴാഴ്ച ചേരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചയാവും. ഇൗ യോഗം പതിവ് ത്രൈമാസ അവലോകനമാെണങ്കിലും അടുത്തിടെ പൊലീസിനെ പ്രതിസന്ധിയിലാക്കിയ വിഷയങ്ങളാവും അവിടെ പ്രധാനമായും ഉയരുകയെന്നാണ് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. സമീപകാല സംഭവങ്ങൾ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിനെതിരായ ആക്ഷേപങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികളും യോഗത്തിൽ ഉണ്ടാവും.
ജനങ്ങളുടെയും പ്രതിപക്ഷത്തിെൻറയും ഭാഗത്തുനിന്ന് ഉയരുന്ന കടുത്ത പ്രതിഷേധങ്ങൾ കാണാതെ പോവരുതെന്ന മുന്നറിയിപ്പും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ലോക്കപ്പ് മരണങ്ങളും പൊലീസ് അതിക്രമങ്ങളും വാഹന പരിശോധനകളും മറ്റും പരിധിവിെട്ടന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.
അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും യോഗത്തിൽ ഉയരും. ജില്ലകളിലെ മൂന്നുമാസത്തെ പ്രവർത്തനങ്ങളും പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങളും കേസുകളുെട വിശദാംശങ്ങളും തയാറാക്കാൻ പൊലീസ് മേധാവികളോട് ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവികളുടെ വീഴ്ചകളും വിഷയമാവും. പലർക്കുമെതിരെ ഇൻറലിജൻസ് വിഭാഗത്തിെൻറ മോശം റിപ്പോർട്ടുകളുമുണ്ട്. വിഷയങ്ങളിൽ സന്ദർഭത്തിനനുസരിച്ച് ഇടപെടാൻ ജില്ല പൊലീസ് മേധാവികൾക്ക് കഴിയുന്നില്ലെന്നാണ് പരാതി. ആറേഴ് ജില്ലകളിൽ ഇത്തരം ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. ലോക്കപ്പ് മരണമടക്കമുള്ള സംഭവങ്ങളിലും ഫലപ്രദമായി ഇടപെടുന്നതിൽ ഇവർ ദയനീയമായി പരാജയപ്പെെട്ടന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്.
ദേശീയപാത സ്ഥലം ഏറ്റെടുക്കലടക്കമുള്ള വിഷയങ്ങളിൽ പൊലീസിെൻറ ഇടപെടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് അഭിപ്രായം ഉയർന്നതും ചർച്ചയാവും. ഇത്തരം വിഷയങ്ങളിൽ പൊലീസ് ഇടപെടൽ ഏതുവരെയാകാമെതിലും ചർച്ച ഉണ്ടാവും.
സമീപകാല നടപടികളിലുള്ള അതൃപ്തി മുഖ്യമന്ത്രിയും ഡി.ജി.പിയെ ധരിപ്പിച്ചിട്ടുണ്ട്. താക്കീതിെൻറ സ്വരത്തിലുള്ള മുഖ്യമന്ത്രിയുടെ ഇടപെടൽ വന്നതിനാൽ ചർച്ചചെയ്യുന്ന വിഷയങ്ങളും ഏറെ ഗൗരവമുള്ളതായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിക്ക് പൊലീസിൽ നിയന്ത്രണം നഷ്ടപ്പെെട്ടന്ന ആരോപണം ആഭ്യന്തര വകുപ്പും ശരിവെക്കുന്നു. നിലവിലെ സംവിധാനത്തിൽ കാര്യമായ അഴിച്ചുപണി വേണെമന്ന അഭിപ്രായവും ശക്തമാണ്.
ഉന്നത ഉദ്യോഗസ്ഥർ പലപ്പോഴും നോക്കുകത്തികളായി മാറുന്നു, ഫലപ്രദമായ ഇടപെടലിന് തയാറാവുന്നില്ല, ചിലയിടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുെട വാക്കുകൾക്ക് വില കൽപിക്കപ്പെടുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. ഇൻറലിജൻസിെൻറ പരാജയവും ചർച്ചയാവും. സമൂല അഴിച്ചുപണി സാധ്യതകളും തള്ളാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.