കൊച്ചി: എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് സി.ഐ വി.എസ്. നവാസിനെ കാണാനില്ലെന്ന് പരാതി. ഭാ ര്യയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ് ച പുലര്‍ച്ച മുതല്‍ നവാസിനെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്. െതരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട സ്ഥലംമാറ്റത്തിെൻറ ഭാഗമായാണ് ചേർത്തല കുത്തിയതോട് സ്വദേശിയാ യ നവാസ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്. മാരാരിക്കുളം സ്റ്റേഷനിൽ നിന്നാണ് എറണാകുളത്തേക്ക് എത്തിയത്. വ്യാഴാഴ്ച മട്ടാഞ്ചേരി സി.ഐ ആയി ചുമതലയേൽക്കേണ്ടതായിരുന്നു.
മേലുദ്യോഗസ്ഥരും നവാസും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുെന്നന്ന്് ഭാര്യയുടെ പരാതിയിൽ പറയുന്നുണ്ട്. എറണാകുളം, മട്ടാഞ്ചേരി, തൃക്കാക്കര സബ് ഡിവിഷനുകളുമായി ബന്ധപ്പെട്ട് രാത്രി ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിെൻറ ഭാഗമായി ബുധനാഴ്ച രാത്രി 11ന് ശേഷം ഉന്നത ഉദ്യോഗസ്ഥനും സി.ഐയും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്തര്ക്കമുണ്ടായതായാണ് റിപ്പോർട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥർ കേൾക്കും വിധം നവാസിനെ മേലുദ്യോഗസ്ഥന് വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നതായാണ് വിവരം.
എറണാകുളം റേഞ്ചിലെ എല്ലാ സ്റ്റേഷനിലും പട്രോളിങ്ങിലും ഉണ്ടായിരുന്ന പൊലീസുകാര്‍ മുഴുവന്‍ വയര്‍ലെസ് സെറ്റിലൂടെ ഇരുവരുടെയും വാഗ്വാദങ്ങള്‍ കേട്ടിരുന്നു. വാക്തര്‍ക്കം പരിധി വിട്ടതോടെ കണ്ട്രോള് റൂമില്‍നിന്ന് ഇടപെടലുണ്ടായെങ്കിലും മേലുദ്യോഗസ്ഥൻ ശകാരം തുടരുകയായിരുന്നത്രെ. എല്ലാവരും കേൾക്കട്ടെ എന്ന് ശകാരം തുടരുകയായിരുന്നുവത്രെ. തുടര്‍ന്ന് നവാസ് കടുത്ത മാനസിക സമ്മർദത്തിലായി.
വ്യാഴാഴ്ച പുലർച്ച സ്റ്റേഷനില്‍ എത്തിയ നവാസ് ഒൗദ്യോഗിക ഫോണ്‍ നമ്പറിെൻറ സിം കാര്‍ഡ് ഊരി കീഴുദ്യോഗസ്ഥന് നല്‍കിയശേഷമാണ് പോയതെത്ര. ഇദ്ദേഹത്തെ കണ്ടെത്താന്‍ ഊർജിത അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണറായി വ്യാഴാഴ്ച രാവിലെ ചുമതലയേറ്റ ഐ.ജി വിജയ് സാഖറെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.