തിരുവനന്തപുരം: ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും അപകടങ്ങളും മോഷണങ്ങളും ക ൂടാനുള്ള സാധ്യത പരിഗണിച്ച് മുൻകരുതൽ നിർദേശങ്ങളുമായി പൊലീസ്.
സംശയകരമായ സ ാഹചര്യത്തില്‍ കാണുന്നവരെക്കുറിച്ച് അടുത്ത പൊലീസ് സ്റ്റേഷനിലോ 112, 1090 എന്നീ നമ്പറു കളിലോ വിവരം അറിയിക്കണം.
ഓണം അവധിയോടനുബന്ധിച്ച് വീട് അടച്ചിട്ട് പുറത്തുപോകുന ്നവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക, ദൂരയാത്രക്ക് പോകുന്നവര്‍ വീട്ടില്‍ സ ്വര്‍ണം, പണം തുടങ്ങിയവ സൂക്ഷിക്കാതിരിക്കുക. വിശ്വസ്തരായ അയൽവാസികളെയോ ബന്ധുക്കളെയോ വിവരം അറിയിക്കുക.
പാൽ, പത്രം വിതരണക്കാരോട് വിവരമറിയിച്ച് ഈ ദിവസങ്ങളിൽ അവ ഒഴിവാക്കുക. സി.സി ടി.വി ക്യാമറ ഘടിപ്പിച്ച വീടുകളിൽ ക്യാമറ പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തുക.
ബസിലും ട്രെയിനിലും യാത്ര ചെയ്യുന്നവേളയിൽ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളില്‍ ജാഗ്രത പുലര്‍ത്തുക. അപരിചിതർ സമ്മാനിക്കുന്ന ആഹാരപദാർഥങ്ങൾ ഭക്ഷിക്കരുത്. സംശയം തോന്നുന്ന പക്ഷം 9846200100 നമ്പറിൽ െറയിൽവേ പൊലീസിനെ ബന്ധപ്പെടാം.
വിനോദയാത്ര പോകുന്നവര്‍ പ്രത്യേകിച്ച് കുട്ടികള്‍, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. പരിചയമില്ലാത്ത സ്ഥലങ്ങളിൽ കുട്ടികളെ ഒറ്റക്ക് വിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക.
മദ്യപിച്ച് വണ്ടിയോടിക്കരുത്. അമിതവേഗം ഒഴിവാക്കുക. കഴിയുന്നതും അർധരാത്രിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കുക.
കുട്ടികൾ കൂട്ടുകാരുമൊത്ത് യാത്രകൾക്ക് പദ്ധതിയിടുന്നുണ്ടെങ്കിൽ കൂടെപ്പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കണം. യാത്രകളും പോകുന്ന സ്ഥലങ്ങളും നിരീക്ഷിക്കണം.
ഓണക്കാലത്ത് നഗരങ്ങളിൽ ഷോപ്പിങ്ങിനും മറ്റും വരുന്നവര്‍ കഴിയുന്നതും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക. തിരക്കേറിയ സ്ഥലങ്ങളിൽ സ്വന്തം വാഹനങ്ങൾ അനുവദിച്ച സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുക.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോൾ പണവും വിലപിടിപ്പുള്ള വസ്തുക്കളും വാഹനത്തില്‍ സൂക്ഷിക്കാതിരിക്കുക.
തിരക്കേറിയ സ്ഥലങ്ങളിൽ കൂടെയുള്ള കുട്ടികൾ, വൃദ്ധർ തുടങ്ങിയവർ കൂട്ടംതെറ്റിപ്പോകാതെ സൂക്ഷിക്കുക.
പൊതുസ്ഥലങ്ങളിൽ മദ്യപാനം ഒഴിവാക്കുക. വ്യാജമദ്യ വിൽപന ശ്രദ്ധയിൽപെട്ടാൽ പൊലീസിലോ എക്സൈസിലോ അറിയിക്കുക.
ഹൈവേയിൽ സഹായത്തിനായി 9846100100 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.